കാബൂൾ: സ്ത്രീകളെയും പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെയും താലിബാൻ ഭീകരർ തട്ടികൊണ്ട് പോവുന്നതായി വെളിപ്പെടുത്തൽ. വിവാഹം കഴിക്കുന്നതിനായാണ് വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ട് പോവുന്നതെന്നാണ് വെളിപ്പെടുത്തൽ. താലിബാനിൽ നിന്ന് രക്ഷപ്പെട്ട ഹോളി മക്കെ എന്ന മാധ്യമ പ്രവർത്തകനാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്.
സ്ത്രീകൾക്ക് തുല്യ പരിഗണനയും സംരക്ഷണവും നൽകുമെന്ന് താലിബാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മാധ്യമപ്രവർത്തകന്റെ ഈ വെളിപ്പെടുത്തൽ. താലിബാൻ ഭീകരതയുടെ നിരവധി ഉദാഹരണങ്ങളാണ് ദിനംപ്രതി അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്ത് വരുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇരുപത്തിയൊന്ന്കാരിയെ നാല് പേർ ബലാത്സംഗത്തിനിരയാക്കിയെന്നും ഹോളി മക്കെ പറഞ്ഞു. ആയിരക്കണക്കിന് യുവതികളാണ് വീടുകളിലും മറ്റുമായി ഒളിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ കടുത്ത മനുഷ്യാവകാശ ലംഘനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമവുമാണ് നടക്കുന്നതെന്നും ഹോളി കൂട്ടിച്ചേർത്തു.
Comments