ന്യൂഡൽഹി: മുൻ ടൂറിസം മന്ത്രി കെ ജെ അൽഫോൻസിന്റെ ‘ആക്‌സിലറേറ്റിങ് ഇന്ത്യ’ എന്ന പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 7 വർഷത്തെ മോദി സർക്കാരിന്റെ പരിഷ്‌കരണ യാത്രയെ കുറിച്ചുള്ള കുറിപ്പുകളാണ് പുസ്തകത്തിൽ ഉള്ളത്.
‘എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനായ അൽഫോൻസിന്റെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നു. പുസ്തത്തിന്റെ പകർപ്പ് ലഭിച്ചതിൽ സന്തോഷമുണ്ട്’ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് 9ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓക്ക്ബ്രിഡ്ജ് പബ്ലിഷിംഗ് എന്ന് പ്രസിദ്ധീകരണശാലയാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ, കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ, വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ, പാർലമെന്റ് അംഗം, കെ ജെ അൽഫോൻസ്, ഓക്ക്ബ്രിഡ്ജ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ വികേഷ് ധ്യാനി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
പുസ്തകത്തിലെ 28 പ്രമുഖ എഴുത്തുകാരുടെ സംഭാവനകളെ ഉപരാഷ്‌ട്രപതി പ്രശംസിച്ചിരുന്നു. പുസ്തകത്തിന്റെ എഡിറ്ററായ കെ ജെ അൽഫോൻസിനെയും പ്രസിദ്ധീകരണ സ്ഥാപനത്തെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു.
ഇന്ത്യൻ ഭരണത്തിന്റെ വിവിധ മേഖലകളെ കുറിച്ചുള്ള 25 കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. 28 പ്രമുഖ എഴുത്തുകാരുടെയാണ് ഈ കുറിപ്പുകൾ.
Comments