കാബൂൾ: പാകിസ്താൻ താലിബാൻ സംഘടനയ്‌ക്ക് തങ്ങളുടെ രണ്ടാം വീട് പോലെയാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.ഇസ്ലാമാബാദുമായി അടുത്ത ബന്ധമുണ്ടെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.താലിബാനും പാകിസ്താനും തമ്മിലുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്.
ഇസ്ലാമാബാദിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനവും അഫ്ഗാൻ മണ്ണിൽ അനുവദിക്കില്ലന്നും പ്രസ്താവനയിൽ പറയുന്നു. പാകിസ്താൻ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ്.മതപരമായും പാരമ്പര്യമായും ഇരു രാജ്യങ്ങളിലെയും ആളുകൾ തമ്മിൽ വലിയ സാമ്യമാണുള്ളത്.ഭാവിയിൽ പാകിസ്താനുമായുള്ള ബന്ധത്തിന്റെ ആഴം വർദ്ധിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നതായും മുജാഹിദ് പറഞ്ഞു. നിലവിൽ രാജ്യത്ത് ഐഎസിന്റെ സാന്നിദ്ധ്യമില്ല.എന്നാൽ അഫ്ഗാനിസ്ഥാൻ മണ്ണിൽ മറ്റു രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് താലിബാന്റെ നയമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.
Comments