ബെയ്ജിങ്: കൊറോണ പിടിപ്പെട്ടതിന് ശേഷം പലർക്കും ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്. വൈറസ് ബാധിച്ച നെഗറ്റീവായതിന് ശേഷവും വിവിധ തരം ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഭൂരിഭാഗം ആളുകളും വൈദ്യസഹായം തേടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
വുഹാനിൽ 1,276 കൊറോണ ബാധിതരിലാണ് പഠനം നടത്തിയത്. ഇവരിൽ മൂന്നിലൊന്ന് പേർക്കും രോഗം ബാധിച്ച് ഒരു വർഷത്തിന് ശേഷവും ശ്വാസതടസം സംബന്ധിച്ച ബുദ്ധിമുട്ടുകളും ശ്വാസകോശ തകരാറുകളും ഉണ്ടെന്നാണ് വിവരം. വൈറസിനെ അതിജീവിച്ചവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കൊറോണ പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവർക്കാണ് കൊറോണാനന്തരവും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ക്ഷീണവും പേശികൾക്ക് ബലഹീനതയും അനുഭവിക്കുന്നവരാണ് ഏറെയും. അതിനാൽ നെഗറ്റീവായാലും പൂർണാരോഗ്യം തിരികെ ലഭിക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. 2020 ജനുവരി-മെയ് മാസങ്ങളിൽ കൊറോണമുക്തി നേടിയവരിലാണ് വുഹാനിലെ ഗവേഷണ വിഭാഗം പഠനം നടത്തിയത്.
Comments