അഗർത്തല: കേന്ദ്ര ധനമന്ത്രി ത്രിപുരയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 1,300 കോടി രൂപയുടെ സഹായ പദ്ധതിക്ക് 10 ദിവസത്തിനുള്ളിൽ അംഗീകാരം നൽകുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു.
‘ത്രിപുരയിലെ ആദിവാസി ജനതയുടെ സമഗ്രവികസനത്തിനായി ഉദ്ദേശിച്ചിട്ടുള്ള എക്സ്റ്റർണലി എയ്ഡഡ് പ്രോജക്ട് (ഇഎപി), പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ത്യോദയ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിക്കും ആദരവും അന്തസ്സുമുള്ള ജീവിതം നൽകാൻ പദ്ധതിയിലൂടെ സാധിക്കും’ എന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനോടൊപ്പം 21 കോടിയിലധികം ചെലവ് വരുന്ന മറ്റ് രണ്ട് പദ്ധതികൾക്കും കേന്ദ്രം അംഗീകാരം നൽകി. സംസ്ഥാന പാതകളുടെ വീതികൂട്ടലിനായി 14.15 കോടിയുടെയും, അഗർത്തലയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 7.4 കോടിയുടെയും പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.
നോർത്ത് ഈസ്റ്റ് റീജിയൻ അർബൻ ഡെവലപ്മെന്റ് പ്രോജക്ടിന്റെ (എൻഇആർയുഡിപി) കീഴിലുള്ള ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ധനസഹായത്തോടെ മൂന്ന് ഭൂഗർഭജല ശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ഡിജിറ്റലായി നിർവഹിച്ചു. 20 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് എന്നാണ് കണക്കാക്കുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി, ത്രിപുരയിലെ മൂന്നാമത്തെ വലിയ നഗരമായ ഉദയ്പൂരിലെ, പ്രശസ്തമായ ത്രിപുര സുന്ദരി ക്ഷേത്ര ദർശനത്തിനായി മന്ത്രി എത്തും.
Comments