പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 02:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിൽ അധികാര വടംവലി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. പഞ്ചാബിൽ പാർട്ടി ചുമതല വഹിക്കുന്ന നേതാവാണ് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത്.

അടുത്ത വർഷം പഞ്ചാബിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റാവത്തിന്റെ ശ്രമം. ഈ ആവശ്യവുമായി റാവത്ത് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച നടത്തി. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായി ചർച്ച നടത്തിയ റാവത്ത് പഞ്ചാബിലെ പാർട്ടി ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും പാർട്ടി സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോദ് സിങ് സിദ്ധുവും തമ്മിലുളള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് റാവത്തിന്റെ പിന്മാറ്റമെന്ന കാര്യം ശ്രദ്ധേയമാണ്. അമരീന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിദ്ധുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ കലാപം ആരംഭിച്ചത് പാർട്ടി ദേശീയ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ക്യാപ്റ്റൻ അമരീന്ദറിന്റെ എതിർപ്പ് മറികടന്നാണ് സിദ്ധുവിനെ ഹൈക്കമാന്റ് സംസ്ഥാന അധ്യക്ഷനാക്കിയത്. ഇക്കാര്യത്തിൽ ക്യാപ്റ്റനും പാർട്ടിയുമായി നീരസത്തിലാണ്. ഇരു ഭാഗവും തമ്മിലുളള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ചുമതല മതിയാക്കി റാവത്ത് മടങ്ങുന്നത്.

പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ തർക്കം രൂക്ഷമാകാനാണ് സാധ്യത. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാത്തത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോൺഗ്രസിന് അധികാരമുളള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. ഇവിടെ കൂടി ഭരണം നഷ്ടമാകുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ബോധ്യം കോൺഗ്രസിനുണ്ട്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാവാൻ ദേശീയ നേതൃത്തിന് കഴിയാത്തത് പാർട്ടി പ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നു.

പഞ്ചാബിന് പുറമെ ചത്തീസ്ഗഡിലും കോൺഗ്രസിൽ കലാപം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പദം കൈമാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനുള്ള ഹൈക്കമാന്റിന്റെ ശ്രമം പരാജയപ്പെട്ടതോടെ ചത്തീസ്ഗഡിലെ കോൺഗ്രസ് മന്ത്രിസഭയുടെ ഭാവി തുലാസിലാണ്. മുഖ്യമന്ത്രി ഭുപേഷ് ബാഗലും ആരോഗ്യവകുപ്പ് മന്ത്രി ടി എസ് സിംഗ് ദിയോയും രാഹുൽ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും കണ്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ സമീപനം പാർട്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ടി. എസ്. സിംഗ് ദിയോ പരസ്യമായി പ്രതികരിച്ചു. അതിനാൽ കൂടുതൽ എംഎൽഎമാരെ ഒപ്പം കൂട്ടി പാർട്ടിയിൽ നിന്ന് രാജിവെയ്‌ക്കാനാണ് നീക്കം. മന്ത്രിസഭാ രൂപീകരണ സമയത്ത് നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ പക്ഷക്കാരായ എംഎൽഎമാർ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.

രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി പദം നൽകാമെന്ന് അധികാരമേൽക്കുന്ന സമയത്ത് നേതൃത്വം വാക്കുനൽകിയിരുന്നെന്ന് ഇവർ പറയുന്നു. 2018 ഡിസംബറിലാണ് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുന്നത്. എന്നാൽ രണ്ടര വർഷം പിന്നിട്ടിട്ടും മുഖ്യമന്ത്രി പദം കൈമാറാൻ മുഖ്യമന്ത്രി ഭുപേഷ് ബഗൽ തയ്യാറായില്ല. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുടെ ബലത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കങ്ങൾ. എഐസിസി നിയോഗിച്ച പിഎൽ പൂനിയ ഇരുവിഭാഗങ്ങളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. ഒത്തുതീർപ്പ് ഉണ്ടാവാത്തതിനാലാണ് പ്രശ്നം രാഹുൽ ഗാന്ധിയുടെ മുന്നിലെത്തിയത്.

നേതൃമാറ്റത്തെ സംബന്ധിച്ച് ഇപ്പോൾ സംസാരിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലമുള്ള പി എൽ പൂനിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ പ്രസ്താവന ആരോഗ്യമന്ത്രിയുടെ അനുയായികളെ ചൊടിപ്പിട്ടുണ്ട്. സമവായത്തിനുപകരം ഏകപക്ഷീയമായ തീരുമാനമാണ് രാഹുൽ ഗാന്ധിയിൽ നിന്നുണ്ടായതെന്ന ആക്ഷേപത്തിലാണ് ടി എസ് സിംഗ് ദിയോ. ഇതോടെ വിമതനീക്കത്തിന് വേഗത വർദ്ധിപ്പിച്ചിരിക്കുകയാണ് ഇവർ. എന്നാൽ സ്വന്തം പക്ഷത്തുളള എംഎൽഎമാരെ അണിനിരത്തി അധികാരം നിലനിർത്താനുളള ശ്രമത്തിലാണ് ബഗൽ.

Tags: CongresspunjabUTTARAKHANDPUNJAB ELECTION
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies