തുർക്ക്മെനിസ്ഥാൻ: കാബൂളിലെ തുർക്ക്മെനിസ്ഥാൻ എംബസിക്ക് സമീപം സ്ഫോടകവസ്തുക്കളുമായി വിദേശപൗരൻമാരെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത നിഷേധിച്ച് താലിബാൻ. താലിബാൻ വക്താവ് ജബിഉല്ലഹ് മുജാഹിദാണ് ആരോപണം നിഷേധിച്ചത്.
വിദേശപൗരൻമാരെ സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയതായി നിരവധി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് സംഭവവികാസങ്ങൾ പുറത്ത് വന്നത്. അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഓറിയന്റ് ഇൻഫർമേഷൻ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വാർത്ത തുർക്ക്മെനിസ്ഥാൻ വിദേശകാര്യമന്ത്രാലയവും നിഷേധിച്ചിരുന്നു. തുർക്ക്മെനിസ്ഥാൻ നയതന്ത്ര പ്രതിനിധിയുടെ ഓഫീസിന് സമീപം സ്ഫോടകവസ്തുക്കളുമായി ആരെയും പിടികൂടിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരമൊരു സംഭവത്തെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
Comments