ചണ്ഡിഗഡ്: കർഷകരെ അനാവശ്യ സമരത്തിന് പ്രേരിപ്പിച്ച് തെരുവിലിറക്കിയ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവയ്‌ക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കഴിഞ്ഞ ദിവസം ഹരിയാനയിലെ കർണാലിൽ ടോൾ പ്ലാസ ഉപരോധിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്ത പ്രക്ഷോഭകരെ ഹരിയാന പോലീസ് ലാത്തിചാർജ് ചെയ്തിരുന്നു.
ഈ സംഭവത്തിൽ പ്രതികരിച്ച അമരീന്ദർ സിങ് ഹരിയാന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഖട്ടറിന്റെ പ്രതികരണം. എന്നോട് രാജി ആവശ്യപ്പെടാൻ അദ്ദേഹം ആരാണ്? ഖട്ടർ ചേദിച്ചു. കർഷകരെ അനാവശ്യ സമരത്തിന് പ്രേരിപ്പിച്ച് തെരുവിലിറക്കിയ പഞ്ചാബ് മുഖ്യമന്ത്രിയാണ് രാജിവയ്‌ക്കേണ്ടത്.
ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന പ്രക്ഷാഭകർ പഞ്ചാബിൽ നിന്നുളളവരാണ്. ഹരിയാനയിൽ നിന്നുളള കർഷകർ സിംഗുവിലോ തിക്രിയിലോ പ്രതിഷേധിക്കുന്നില്ല. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങും ഹരിയാനയിൽ മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമാണ് കർഷകരെ പ്രേരിപ്പിച്ച് തെരുവിലേക്ക് ഇറക്കിവിടുന്നത്. ആർക്കും അനിശ്ചിതകാലം റോഡ് ഉപരോധിക്കാൻ അവകാശമില്ലെന്നം ഖട്ടർ പറഞ്ഞു.
Comments