വാഷിംഗ്ടൺ: എല്ലാ അഫ്ഗാനിസ്താൻ പൗരന്മാർക്കും നന്മ ആശംസിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഐക്യരാഷ്ട്ര സംഘടന വഴിയും സ്വതന്ത്ര എൻജിഒ വഴിയും അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായം നൽകുന്നത് തുടരും. അത്തരം ശ്രമങ്ങളെ താലിബാൻ തടസ്സപ്പെടുത്തില്ലെന്ന് കരുതുന്നതായും ആന്റണി ബ്ലിങ്കൻ പറഞ്ഞു.
അഫ്ഗാനിസ്താനിൽ അമേരിക്കയുടെ പ്രവർത്തനങ്ങൾ തുടരും. അതിനായി തങ്ങളുടെ പക്കലൊരു പദ്ധതിയുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും. അഫ്ഗാനിൽ കുടുങ്ങിയ എല്ലാ അമേരിക്കൻ പൗരന്മാരേയും രക്ഷപെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നത്. എല്ലാ അഫ്ഗാൻ പൗരന്മാരേയും രാജ്യത്തേയ്ക്ക് ക്ഷണിക്കുന്നതായും ആന്റണി ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
കാബൂളിലുള്ള നയതന്ത്ര സാന്നിദ്ധ്യം അവസാനിപ്പിച്ചതായും ബ്ലിങ്കൻ പറഞ്ഞു. ദോഹയിലേക്കും ഖത്തറിലേക്കും പ്രവർത്തനങ്ങൾ മാറ്റിയിട്ടുണ്ട്. അഫ്ഗാനുമായുള്ള നയതന്ത്ര പ്രവർത്തനം ദോഹയിലിരുന്ന് ഏകോപിപ്പിക്കും. അഫ്ഗാനിൽ നിന്നും യുഎസ് സൈന്യത്തെ പൂർണമായും പിൻവലിച്ചിട്ടുണ്ട്. അഫ്ഗാൻ ജനതയ്ക്ക് ആവശ്യമായ സഹായമെല്ലാം എത്തിക്കുമെന്നും ആന്റണി ബ്ലിങ്കൻ അറിയിച്ചു.
Comments