ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ തിരിച്ചുവരവിന്റെ പാതയിലെന്ന സൂചനയുമായി 2021-22ലെ ആദ്യ സാമ്പത്തികപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ(ജിഡിപി) 20.1 ശതമാനത്തിന്റെ വളർച്ച. മഹാമാരി മൂലം തിരിച്ചടി നേരിട്ട ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ കണക്കുകൾ.
2020-21 സാമ്പത്തികപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ 20.1 ശതമാനത്തോളം വളർച്ച നേടിതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020-21ലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ സാമ്പത്തിപാദത്തിൽ കോവിഡ് മഹാമാരി മൂലം 24.4 ശതമാനം ചുരുങ്ങിയതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്(എൻഎസ്ഒ) വ്യക്തമായിരുന്നു.
202-021ലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പാദം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ സാമ്പത്തികപാദത്തിൽ ജിഡിപി 26.95 ലക്ഷം കോടി ആയിരുന്നുവെങ്കിൽ 2021-2022 വർഷത്തിലെ ആദ്യപാദത്തിൽ 32.38 ലക്ഷം കോടിയായി ഉയർന്നു.
പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഉൽപാദനവും ഉപഭോക്തൃ ചെലവിൽ വന്ന ഉണർവ്വും ആണ് ഈ രണ്ടാം കോവിഡ് തരംഗത്തിനിടയിലും വളർച്ചയ്‌ക്ക് കാരണമായത്. കയറ്റുമതിയിൽ ക്രമാനുഗതമായ വളർച്ച കൈവരിച്ചതും കാർഷികമേഖലയിലെ കരുത്തുറ്റ വളർച്ചയും ഈ സാമ്പത്തികവർഷത്തെ കുതിപ്പിന് അടിത്തറയിട്ടു. സാമ്പത്തിക വർഷത്തെ വരും മാസങ്ങളിലും ജിഡിപി വളർച്ചയെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്ക്കൂട്ടുന്നത്.
Comments