ന്യൂയോർക്ക് : പഞ്ചശിറിന് നേരെ താലിബാൻ നടത്തുന്ന ആക്രമണവും തിരിച്ചുള്ള പ്രതിരോധവും ഉടൻ നിർത്തണമെന്ന് ഐക്യരാഷ്‌ട്രസഭ. സുരക്ഷാകൗൺസിലും മനുഷ്യാവകാശ വിഭാഗവുമാണ് പഞ്ചശിർ വിഷയത്തിൽ അഭ്യർത്ഥന നടത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഇനിയെങ്കിലും പ്രാധാന്യം നൽകണമെന്നും സഹായമെത്തിക്കാൻ അവസരമൊരുക്കണമെന്നും ഐക്യരാഷ്‌ട്രസഭ പറഞ്ഞു.
‘പോരാട്ടം ഇനിയെങ്കിലും നിർത്തണം. എല്ലാ സംഘടനകളും അക്രമം അവസാനിപ്പിക്കണം. അഫ്ഗാനിലെ സാധാരണക്കാരിലേക്ക് അടിയന്തിര സഹായം എത്തിക്കേണ്ടതുണ്ട്.’ അഫ്ഗാനിലെ മനുഷ്യാവകാശ സന്നദ്ധസംഘടനാ കോർഡിനേറ്റർ റമീസ് അൽഖാബറോവ് പറഞ്ഞു.
പഞ്ചശിറിൽ നടക്കുന്നതെന്താണെന്ന് ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. വടക്കുകിഴക്കൻ മേഖലയിലെ ജനകീയ സേന ശക്തമായ പോരാട്ടമാണ് താലിബാൻ ഭീകരർക്ക് നേരെ നടത്തുന്നത്. താലിബാനുമായി ഒരു ചർച്ചയ്‌ക്കും തയ്യാറല്ലെന്ന നിലപാടാണ് പ്രദേശിക സൈന്യത്തിന്റേത്. ഇതുവരെ 500 ലേറെ താലിബാനി ഭീകരരെ വകവരുത്തിയെന്നാണ് പഞ്ചശീറിന്റെ കാവലാളായി നിലയുറപ്പിച്ചിരിക്കുന്ന അമറുള്ള സലേ അവകാശപ്പെടുന്നത്.















