ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 191 റൺസിന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ക്രിസ് വോക്‌സും, ഒലി റോബിൻസണും ചേർന്ന് തകർക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെയും, ഷർദ്ദുൽ താക്കൂറിന്റെയും അർധ സെഞ്ചുറിയാണ് ടീമിനെ പിടിച്ചു നിർത്തിയത്.
വെറും 31 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ ഷർദ്ദുലിന് കൂടൂതൽ നേരം പിടിച്ചു നിൽക്കാനായില്ല. 36 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 57 റൺസെടുത്താണ് ഷർദ്ദുൽ മടങ്ങിയത്.
കോലി 96 പന്തിൽ നിന്നും 50 റൺസ് നേടി. ഒലി റോബിൻസണാണ് കോലിയുടെ വിക്കറ്റ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ശേഷമാണ് കോലി മടങ്ങിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53 എന്ന നിലയിലാണ്.
Comments