മുംബൈ:സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്‌ട്ര.അതിനാൽ മുന്നൊരുക്കങ്ങൾ ശ്രദ്ധയോടെ വേണമെന്ന് നിർദേശിച്ചിരിക്കുകയാണ് കൊറോണ പ്രതിരോധ ടാസ്‌ക് ഫോഴ്‌സ്.സംസ്ഥാനത്ത് കൊറോണ വ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് പ്രധാന നിർദേശം. അദ്ധ്യാപകരുടെ വാക്‌സിനേഷൻ എത്രയും പെട്ടന്ന് തന്നെ പൂർണമാക്കണം. അനദ്ധ്യാപക ജീവനക്കാർക്ക് മുൻഗണന നൽകണമെന്നും ടാസ്‌ക് ഫോഴ്‌സ് നിർദേശിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനം ഉണ്ടാകുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ സഹമന്ത്രി ബച്ചു കാഡു പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളെല്ലാം തന്നെ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കൊറോണ മഹാമാരിയെ തുടർന്ന് 2020 മാർച്ചിലാണ് സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ച് പൂട്ടിയത്. എന്നാൽ കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും അതിനാൽ ഉടൻ തന്നെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൊറോണയുടെ മൂന്നാം തരംഗം കുട്ടികളം ബാധിക്കുമെന്ന ആശങ്കയെ തുടർന്ന മാസങ്ങൾക്ക മുൻപ് തന്നെ മഹാരാഷ്‌ട്ര സർക്കാർ പീഡിയാട്രീഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു.
Comments