തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് വർദ്ധനവ് അശാസ്ത്രീയമായിട്ടാണെന്ന് ആരോപണം.
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനാണ്(എ.എച്ച്.എസ്.ടി.എ)ആരോപണമുന്നയിച്ചത്. ആറു ജില്ലകളിലാണ് കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് വണ്ണിന് സീറ്റുകളുളളത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി,കോട്ടയം,എറണാകുളം എന്നീ ജില്ലകളിലാണ് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികളേക്കാൾ പ്ലസ് വണ്ണിന് സീറ്റുള്ളത്.
വർഷാ വർഷം ഈ രീതിയിൽ അശാസ്ത്രീയമായി സീറ്റുകൾ വർദ്ധിപ്പിക്കാതെ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആയി നിജപ്പെടുത്തുകയാണ് വേണ്ടത്. ജില്ലകളിൽ ഓരോ വർഷവും അധികമായി ജയിച്ച കുട്ടികൾക്ക് വേണ്ടി സീറ്റ് വർദ്ധിപ്പിക്കാത ഈ രീതി തുടർന്നാൽ സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത് തടയാമെന്ന് എ.എച്ച്.എസ്.ടി.എ നിർദ്ദേശിച്ചു.
വ്യാപക പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ എട്ടു ജില്ലകളിലെ സ്‌കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചത്.സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചപ്പോൾ ജില്ലകളിൽ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടി. മറ്റു സിലബസിൽ നിന്നുള്ള വിദ്യാർത്ഥികൾ കേരള സിലബസിലേക്ക് വന്നില്ലെങ്കിൽ ഇത്തവണയും പല ജില്ലകളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കും.
Comments