പാലക്കാട് : അകത്തേത്തറയിൽ സിപിഎം- സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ധോനി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റു. ഫ്ളക്സ് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
എവൈഎസ്എഫ് നേതാവിന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തി. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. സംഭവത്തിൽ സിപിഐ- സിപിഎം പ്രവർത്തകർക്കെതിരെ ഹേമാംബിക നഗർ പോലീസ് കേസ് എടുത്തു. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഇരു വിഭാഗവും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നാണ് വിവരം.
Comments