ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യൻ ബാറ്റ്‌സ്മാന്റെ തകർപ്പൻ ബാറ്റിംഗിനെ പ്രശംസിച്ച് മുൻ ഇംഗ്ലീഷ് നായകൻ വോൺ. അതിവേഗമെറിയുന്ന പന്തുകൾ പോലും ഈ താരം കളിക്കുന്നത് കാണുമ്പോൾ ഇങ്ങനേയും ബാറ്റ് ചെയ്യാനാകുമോ എന്നത് അത്ഭുതമാകുന്നുവെന്നാണ് വോൺ പറയുന്നത്.
ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ സെഞ്ച്വറി പ്രകടനത്തെയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ വാനോളം പുകഴ്‌ത്തുന്നത്. രോഹിത് കളിക്കുന്നത് 85 മൈൽ വേഗത്തിൽ വരുന്ന പന്തുകളെയാണ്. എന്നാൽ അത് നേരിടുന്നത് 3 മൈൽ വേഗത്തിൽ വരുന്ന ഒരു പന്തിനെ കളിക്കുന്നത്ര അനായാസമായിട്ടാണ്. ഇത്തരം ഒരു ബാറ്റ്‌സ്മാൻ ഏതൊരു പേസ് ബൗളർക്കും കനത്ത വെല്ലുവിളിയാണെന്നും വോൺ പറഞ്ഞു.
നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ നേടിയ എല്ലാ മുൻതൂക്കവും അടിച്ചു തകർ ത്താണ് രോഹിത് വിദേശമണ്ണിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. പതിനാല് ബൗണ്ടറി കളും ഒരു സിക്‌സറുമടക്കമാണ് രോഹിത് 127 റൺസ് നേടിയത്. മികച്ച രീതിയിൽ വേഗവും സ്വിഗും സമന്വയിപ്പിച്ച് ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞ പന്തുകളെല്ലാം രോഹിത് അനായാ സമാണ് നേരിട്ടതെന്നും വോൺ ചൂണ്ടിക്കാട്ടി.
ജെയിംസ് ആൻഡേഴ്‌സൺ, ഒല്ലി റോബിൻസൺ, ക്രിസ് വോക്‌സ്, ക്രേഗ് ഒവർട്ടൺ എന്നിവർക്ക് ശക്തമായ വെല്ലുവിളിയാണ് രോഹിത് ഉയർത്തിയത്. ഇംഗ്ലണ്ടിനെതിരെ 446 എന്ന മികച്ച സ്‌കോർ അടിച്ചെടുത്ത ഇന്ത്യൻ നിര 368 എന്ന വെല്ലുവിളി നിറഞ്ഞ ലീഡാണ് ആതിഥേയർക്ക് മുന്നിൽ വെച്ചത്.
Comments