ന്യൂഡൽഹി: സ്‌കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് വരെ കാത്തിരിക്കണമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലാസുകളിൽ വായുസഞ്ചാരം ഉറപ്പാക്കുക, ഇടവിട്ട ഇരിപ്പിട രീതി പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ ശ്രദ്ധിച്ചുകൊണ്ട് സ്‌കൂളുകൾ തുറക്കാവുന്നതാണ്. ഓരോ സംസ്ഥാനത്തവും അതിത് ഇടങ്ങളിലെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ അറിയിച്ചു.
കുട്ടികൾ വാക്‌സിൻ സ്വീകരിക്കുന്നത് കാത്തിരിക്കാതെ സ്‌കൂളുകൾ തുറക്കാമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചിട്ടുണ്ട്. വളരെ കുറച്ചു രാജ്യങ്ങളിൽ മാത്രമാണ് കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ ലഭ്യമാക്കിയത്. ഇന്ത്യയിലും കുട്ടികൾക്കുള്ള വാക്‌സിൻ അംഗീകരിച്ചിട്ടുണ്ട്. മറ്റ് പല വാക്‌സിനുകളും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. അന്തിമതീരുമാനമെടുക്കുന്നതോടെ കുട്ടികൾ വാക്‌സിൻ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സ്‌കൂൾ തുറക്കുമ്പോൾ അദ്ധ്യാപകരും ജീവനക്കാരും നിർബന്ധമായും വാക്‌സിൻ സ്വീകരിച്ചിരിക്കണം. രക്ഷിതാക്കളും വാക്‌സിൻ എടുത്തവരാകണമെന്നും നിർദേശമുണ്ട്.
Comments