ജാർഖണ്്ഡ്: കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീന മേഖലയിയിൽ നിന്ന് വൻ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. ഭൂമിയിൽ കുഴിച്ചിട്ടിരുന്ന ബോംബുകളാണ് ഖർസവ സെരായ്‌കേല പാതയിലെ നിംദി, കിനിദ്ര എന്നീ ഗ്രാമങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.
പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന സുരക്ഷാ സൈനികരെ കൂട്ടക്കൊല ചെയ്യാനായിരുന്നു ഭീകരരുടെ പദ്ധതി. കഴിഞ്ഞയാഴ്ച പിടിയിലായ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് പഥിറാം മാജിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. പഥിറാം മാജിയും സുഹൃത്തായ എകെഎ അനൽ ഡായുമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രദേശങ്ങളിൽ നിന്നായി 50 ബോംബുകൾ കണ്ടെടുത്ത് നിർവ്യീര്യമാക്കി.
അതിനിടെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ മറ്റൊരു അട്ടിമറി ശ്രമവും പരാജയപ്പെടുത്തിയതായി സേറായികേല ജില്ലാ പോലിസ് സൂപ്രണ്ട് ആനന്ദ് പ്രകാശ് പറഞ്ഞു. സ്‌ഫോടനം നടത്തുന്നതിനായി സ്ഥാപിച്ചിരുന്ന 50 ഐഇഡികൾ കണ്ടെടുത്തു. സിആർപിഎഫും ജാർഖണ്ഡ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഓരോന്നിനും അഞ്ച് കിലോ തൂക്കം വരും.
കഴിഞ്ഞ ആഴ്ചയും സമാനരീതിയിലുള്ള 35 ഐഇഡികൾ കുഛൈ മേഖലയിലിൽ നിന്ന് കണ്ടെത്തിയിരുന്നു. കൂടുതൽ പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.
Comments