മാഞ്ചസ്റ്റർ: പഴയ തട്ടകത്തിലേക്ക് വീണ്ടും എത്തിയ ക്രിസ്റ്റിയാനോ റൊണാൾഡോ തന്റെ രണ്ടാം വരവ് ഉജ്വലമാക്കി. ന്യൂകാസിലിനെതിരായ മത്സരത്തിൽ രണ്ട് ഗോൾ നേടി മാഞ്ചസ്റ്ററിലേക്കുളള തിരിച്ചു ഗംഭീരമാക്കി. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ന്യൂകാസിലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
12 വർഷങ്ങൾക്ക് ശേഷമാണ് ക്രിസേറ്റിയാനോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയത്. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് റൊണാൾഡോ ആദ്യ ഗോൾ നേടിയത്. ന്യൂകാസിൽ ഗോൾകീപ്പറുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കാനുളള സമർദം ശക്തമാക്കിയ ന്യൂകാസിലിന്റെ ശ്രമം വിജയിച്ചു. സാവ്യർ മാൻക്വിലോ 56ാം മിനിറ്റിൽ ഗോൾ മടക്കി. എന്നാൽ സമനില നേടിയ ന്യൂകാസിലിന്റെ സന്തോഷം അധികം നേരം നീണ്ടു നിന്നില്ല.
റൊണാൾഡോ 62ാം മിനിറ്റിൽ റെഡ് ഡെവിൾസിനെ വീണ്ടും മുന്നിലെത്തിച്ചു. സമനില പിടിക്കാനുളള ന്യൂകാസിലിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകി 80ാം മിനിറ്റിൽ യുണൈറ്റഡ് ലീഡ് വർധിപ്പിച്ചു. 25 വാര അകലെ നിന്ന് ബ്രൂണോ ഫെർണാണ്ടസ് തൊടുതു വിട്ട ശക്തമേറിയ ഷോട്ട് ഗോൾ പോസ്റ്റിന്റെ വലതേ മൂലയിലാണ് പതിച്ചത്.
കളിയുടെ ഇഞ്ച്വറി ടൈമിൽ ജോസെ ലിൻഗാർഡ് നേടിയ ഗോളോടെ പട്ടിക പൂർത്തിയായി. വിജയത്തോടെ യുണൈറ്റഡ് 10 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ സ്ഥാനത്തെത്തി.
Comments