മുംബൈ: ആഗോളതലത്തിൽ സെമികണ്ടക്ടറുകളും ചിപ്പ് ക്ഷാമവും രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഈ വർഷം കുറച്ച് വാഹനങ്ങൾ മാത്രമേ നിർമ്മിക്കുകയുള്ളു എന്ന് കമ്പനി അറിയിച്ചു. പ്രതിവർഷത്തെ വാഹനം നിർമ്മാണ കണക്കിൽ നിന്നും മൂന്ന് ലക്ഷം വാഹനങ്ങൾ കുറച്ചേ നിർമ്മിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്.
എന്നാൽ ടൊയോട്ടയുടെ പുതിയ തീരുമാനം ഇന്ത്യയിലെ ഉൽപാദനത്തെ ബാധിക്കുമോ എന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടില്ല. കർണാടകയിലെ ബിഡാസിലാണ് ഇന്ത്യയിലെ ടൊയോട്ട പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ജനപ്രീതി നേടിയ ടൊയോട്ട ഇന്നോവ, ക്രിസ്റ്റ, ഫോർച്യുണർ, അർബൻ ക്രൂസർ, യാരിസ്, വെൽഫെയർ എന്നീ വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു.
ഏറെക്കാലമായി ആഗോളത്തലത്തിലെ സെമികണ്ടക്ടർ ക്ഷാമം വാഹനവ്യവസായത്തെ പ്രതിസിസന്ധിയിലാക്കി. പുതുതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ ഏകദേശം ആയിരം ചിപ്പുകളാണ് ഉപയോഗിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കമ്പ്യൂട്ടറുകളുടെയും, സ്മാർട്ട് ഫോണുകളുടെയും ആവശ്യകത വർധിച്ചു. ഇതിനെ തുടർന്ന് ചിപ്പ് നിർമ്മാതാക്കൾ വാഹനവ്യവസായത്തിലേക്ക് കൂടുതൽ ചിപ്പുകൾ നൽകുവാൻ വിസമ്മതിച്ചു. ഇത് വാഹന നിർമ്മാണ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു.
ടൊയോട്ടയ്‌ക്ക് പുറമെ മാരുതി സുസുക്കിയും, മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പ്രതിസന്ധി നേരിടുന്നു. ഈ പ്രശ്‌നത്തെ തുടർന്ന് വിവിധ വാഹന നിർമ്മാതാക്കൾ ഉൽപാദനം കുറയ്‌ക്കുവാൻ തീരുമാനിച്ചു. ഇതോടെ വരും മാസങ്ങളും വാഹനവ്യാപാരത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Comments