ന്യൂയോർക്ക് : അഫ്ഗാനിൽ ഭരണം കയ്യടക്കാൻ താലിബാന് സഹായം നൽകിയ പാകിസ്താനെ വിമർശിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഹഖ്വാനിനെറ്റ് വർക്കിലെ ഭീകരരുൾപ്പെടെയുള്ള താലിബാനികൾക്ക് പാകിസ്താൻ അഭയം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ ജനതയ്ക്കിടയിൽ താലിബാൻ ഭീകരർ അപരിഷ്കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താലിബാനെ പിന്തുണയ്ക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങൾ നേടിയെടുക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. അമേരിക്കയുമായി തർക്കത്തിലേർപ്പെടുക ഇതിലെ പ്രധാനപ്പെട്ടതാണ് . ഭീകരരെ പിന്തുണയ്ക്കാതെ അഫ്ഗാൻ വിഷയത്തിൽ മറ്റ് രാജ്യങ്ങൾക്കൊപ്പം അണി നിരക്കുകയാണ് പാകിസ്താൻ ചെയ്യേണ്ടതെന്നും ബ്ലിങ്കൺ വ്യക്തമാക്കി.
അടുത്തിടെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവൻ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം. നേരത്തെ താലിബാനുമായി ഐഎസ്ഐയ്ക്ക് ബന്ധമുണ്ടെന്ന് അമേരിക്കൻ ജനപ്രതിനിധി ബിൽ കേറ്റിംഗും വെളിപ്പെടുത്തിയിരുന്നു.
Comments