കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ ബോബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. ഇന്നലെയാണ് അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം നടത്തിയത്. ബിജെപി നേതാവ് അർജുൻ സിംഗിന് നേരെയാണ് അക്രമികൾ ബോംബ് എറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. 24 പർഗനാസ് ജില്ലയിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തിയ അക്രമി സംഘം ബോംബുകൾ എറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ മുൻഭാഗം തകർന്നിരുന്നു. സംഭവ സമയം അർജുൻ സിംഗ് വീട്ടിലില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Comments