കാബൂൾ: താലിബാൻ ഭീകരർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 20 പേർക്ക് പരിക്ക്. താലിബാൻ ഭീകരർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ കുഴിച്ചിട്ട മൈൻ സ്‌ഫോടനത്തിൽ തകരുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സാധാരണക്കരാണ്.
താലിബാന്റെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലാണ് സ്‌ഫോടനം നടന്നത്. ജലാലാബാദ് പ്രവിശ്യയിലെ നൻഗാർഹാറിലാണ് സ്‌ഫോടനം നടന്നത്. താലിബാൻ ഭരണം നേടിയിട്ടും അഫ്ഗാനിൽ ഭീകരത കുറയില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്നലെ കാബൂളിൽ നടന്ന സ്‌ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
പ്രവിശ്യകളിൽ പിടിമുറുക്കിയിരിക്കുന്ന ഐ.എസ്, ലഷ്‌ക്കർ, ജയ്‌ഷെ മുഹമ്മദ് സംഘങ്ങൾ തമ്മിൽ പോര് രൂക്ഷമാവുകയാണ്. താലിബാനുമായുള്ള അധികാര വടംവലി കൂടുതൽ ആക്രമങ്ങളിലേക്ക് നയിക്കുമെന്നുമാണ് സൂചന. ഇതിനിടെ അഫ്ഗാനിലെ സമാധാന സേനകളുടെയും മനുഷ്യാവകാശ പ്രവർത്തനകരുടേയും നീക്കങ്ങൾ താലിബാൻ തടയുന്നുവെന്ന റിപ്പോർട്ടാണ് ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
Comments