ഗാന്ധിനഗർ: ഇറാനിയൻ ബോട്ടിലൂടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഏഴ് പേരാണ് മയക്കുമരുന്നുമായി ബോട്ടിലുണ്ടായിരുന്നത്. തീവ്രവാദ വിരുദ്ധ സേനയും കോസ്റ്റൽ ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ഏകദേശം 50 കിലോഗ്രാമിനടുത്ത് തൂക്കം വരുന്ന മയക്കുമരുന്നാണ് സംഘം കൈവശം വെച്ചിരുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ 150 മുതൽ 250 കോടി വരെയാണ് ഇതിന്റെ വില.
‘സമുദ്ര മാർഗം മയക്കുമരുന്ന് കടത്താനുള്ള നീക്കത്തെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇതു തടയാൻ കോസ്റ്റൽ ഗാർഡും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി പദ്ധതിയിടുകയായിരുന്നു’ ഗുജറാത്ത് ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.
ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സേന ഏഴംഗ സംഘത്തെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെ തുടർന്ന് ഗുജറാത്ത് തീരത്ത് നിരീക്ഷണം ശക്തമാക്കി.
Comments