മുംബൈ: വിള ഇൻഷുറൻസ് കമ്പനികൾക്ക് 973.16 കോടി രൂപ കൈമാറി മഹാരാഷ്ട്ര സർക്കാർ. ഖാരിഫ് സീസണിലെ വിളനഷ്ടത്തിന് അപേക്ഷിച്ച കർഷകർക്ക് വിതരണം ചെയ്യുന്നതിനായിട്ടാണ് തുക നൽകിയത്. സംസ്ഥാനത്തെ 83.87 ലക്ഷം കർഷകരാണ് പദ്ധതിയുടെ കീഴിൽ അപേക്ഷ നൽകിയിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
കർഷകർക്ക് അടിയന്തര സഹായമായി 25 ശതമാനം ധനസഹായം നൽകണമെന്ന് സർക്കാർ വിള ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. കാലാവസ്ഥാമാറ്റം മൂലം അൻപത് ശതമാനത്തോളം വിളനഷ്ടം ഉണ്ടാകുമെന്നാണ് കഴിഞ്ഞ നാല് മാസത്തിലെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അടിയന്തരമായി തുക കൈമാറിയത്.
കാലാവസ്ഥാമാറ്റം മൂലം കൃഷി നാശം നേരിടുന്ന കർഷകർക്ക് ഇത് ആശ്വാസമാകുമെന്നാണ് കരുതുന്നതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Comments