ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ട വിവേക് രാം ചൗദ്ധരിയുടെ പേരിൽ ലഡാക് സൈനികർ ആവേശം കൊള്ളുന്നു. ചൈനയുടെ ഒന്നരവർഷമായ കടന്നുകയറ്റത്തെ തകർത്തെറിയുന്നതിൽ ആകാശസുരക്ഷയൊരിക്കുന്ന ഉദ്യോഗസ്ഥനാണ് വ്യോമസേനാ മേധാവിയായത്. ലഡാക്കിലെ നിലവിലെ ദൗത്യത്തിനിടെയാണ് കേന്ദ്രസർക്കാർ വിവേക് രാമിനെ വ്യോമസേനയുടെ സർവ്വോന്നത ചുമതല ഏൽപ്പിച്ചത്. 42 വർഷത്തെ സ്തുത്യർഹ സേവനംപൂർത്തിയാക്കിയ ആർ.കെ.എസ്. ബദൗരിയയുടെ പിന്മാഗാമിയായാണ് വിവേക് രാം വ്യോമസേന തലവനായത്.
വ്യോമസേനയുടെ നിരവധി ചുമതലകൾ വഹിച്ച ശേഷമാണ് വിവേക് രാം ചൗദ്ധരി എയർ ചീഫ് മാർഷലായി മാറിയത്. അഫ്ഗാനിലെ താലിബാന്റേയും ചൈനയുടേയും എല്ലാത്തരം ഭീഷണികളും നേരിടുന്ന ദൗത്യത്തിന്റെ ചുക്കാൻ താൻ നേരിട്ട് തന്നെ വഹിക്കുമെന്നാണ് വിവേക് റാം എടുത്തിരിക്കുന്ന തീരുമാനം. റഷ്യയിൽ നിന്നും ഉടൻ എത്താനിരിക്കുന്ന എസ്-400 മിസൈലുകളടക്കം വ്യോമസേനയുടെ ഭാഗമാകും. റാഫേലിന്റെ ഇനി വരാനിരിക്കുന്ന 9 വിമാനങ്ങളുമടക്കം അത്യാധുനിക ആയുധങ്ങൾ സജ്ജീകരിക്കുന്ന ദൗത്യവും ഇനി വിവേക് രാമിന്റെ മേൽനോട്ടത്തിൽ നടക്കും. ഇന്ത്യൻ വ്യോമസേനയെ ആത്മനിർഭരമാക്കുന്നകാര്യത്തിലാകും തന്റെ ശ്രദ്ധയെന്നും ചൗദ്ധരി പറഞ്ഞു.
നിലവിലെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളുടെ സമൂല പരിവർത്തനം ഉടനുണ്ടാകു മെന്നാണ് വിവേക് രാം സൂചിപ്പിക്കുന്നത്. ലോകരാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് അത്യാധുനികമായ വിമാന ശൃംഖലയാണ് ഇന്ത്യ വികസിപ്പിക്കാൻ പോകുന്നത്. വിവേക് റാം ചൗദ്ധരിയുടെ മകൻ റഫേൽ യുദ്ധവിമാനം പറത്തുന്നതിൽ പരിശീലനം നേടിയ വൈമാനികനാണെന്നതും യാദൃശ്ചികതയായി.
1982 ഡിസംബറിലാണ് വിവേക് രാം ചൗദ്ധരി വ്യോമസേനയിൽ ചേരുന്നത്. ഇതുവരെ 3800 മണിക്കൂർ യുദ്ധ വിമാനം പറത്തിയ വിവേക് സിയാച്ചിൽ മലനിരകൾ പിടിച്ചെടുത്ത ഓപ്പറേഷൻ മേഘദൂത് എന്ന സൈനിക നീക്കത്തിലെ അംഗമായിരുന്നു. 1999ൽ കാർഗിൽ പിടിക്കാൻ നടത്തിയ സഫേദ് സാഗർ ഓപ്പറേഷനിലും വിവേക് റാം നിയോഗിക്കപ്പെട്ടിരുന്നു.
Comments