കൊച്ചി: പോലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസുകാർക്ക് ഇനിയും മനസിലായിട്ടില്ല. അപമര്യാദയായി പെരുമാറുന്ന പോലീസുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം. കോടതി പലതവണ നിർദേശം നൽകിയെങ്കിലും ഇക്കാര്യം പാലിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
ഇത്തരം നടപടികൾ ഇനിയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തേവര എസ്എച്ച്ഒ, എസ്‌ഐ എന്നിവർക്കെതിരായ ഉത്തരവിലാണ് കോടതിയുടെ പരാമർശം. രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി സ്വദേശികളായ കണ്ടെയ്‌നർ സന്തോഷ്, ഭാര്യ എന്നിവർ പോലീസിന്റെ പെരുമാറ്റത്തെ സംബന്ധിച്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവുണ്ടായത്. ഈ മാസം 10ന് വീണ്ടും ഹർജി പരിഗണിക്കും.
Comments