വാഷിംഗ്ടൺ: സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഓഹരി മൂല്യത്തിൽ വലിയ ഇടിവ്. ഒറ്റരാത്രി കൊണ്ട് ഫേസ് ബുക്ക് സിഇഒ മാർക്ക് സക്കർ ബർഗിന് നഷ്ടമായത് 700 കോടി രൂപയെന്ന് റിപ്പോർട്ട്.
ഓഹരി മൂല്യം ഇടിഞ്ഞതോടെ സക്കർബർഗ് ബ്ലൂബർഗിന്റെ ശതകോടിശ്വരൻമാരുടെ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്കാണ് സക്കർ ബർഗ് പിന്തള്ളപ്പെട്ടത്.
ഫേസ്ബുക്ക്,വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം,മെസഞ്ചർ തുടങ്ങിയവയുടെ സേവനം മണിക്കൂറുകളാേളം നിലച്ചതാണ് ഓഹരി വിപണിയിലെ വൻ തകർച്ചയ്‌ക്ക് കാരണം.ഏതാണ്ട് ഏഴു മണിക്കൂർ നേരത്തെ അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ് സേവനങ്ങൾ പുന:സ്ഥാപിച്ചത്.
ഓഹരി മൂല്യം 4.9 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. പ്രതിദിനം 2 മില്യണിലധികം സജീവ ഉപഭോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ആദ്യമായാണ് ഇത്രത്തോളം കുറയുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റൽ പരസ്യ പ്ലാറ്റ്‌ഫോം ആയ ഫേസ്ബുക്കിന് പരസ്യ വരുമാനത്തിൽ ഏകദേശം 545,000 ഡോളർ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
അതേസമയം സേവനങ്ങൾ നിലച്ച സംഭവത്തിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർ ബർഗ് രംഗത്തെത്തി. എന്നാൽ സേവനങ്ങൾ ഇത്രയധികം നേരം തടസ്സപ്പെടാനുണ്ടായ കാരണം കമ്പനി ഇതു വരെ പുറത്ത് വിട്ടിട്ടില്ല.ഇന്റർനെറ്റ് ഡൊമൈനിലെ ഇന്റേണൽ റൂട്ടിംഗിൽ വന്ന പിഴവാണ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Comments