ലക്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേന്ദ്രം 17.3 ലക്ഷം വീടുകൾ അനുവദിച്ചതായും ഇതുവരെ 8.8 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് നൽകിയതായും കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. മാറുന്ന നഗരവൽക്കരണത്തെക്കുറിച്ച് ലക്‌നൗവിൽ സംഘടിപ്പിച്ച പുതിയ നഗര ഇന്ത്യ എന്ന കോൺഫറൻസിലും പ്രദർശനത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004 മുതൽ 2014 വരെ 1.57 കോടി രൂപയാണ് ഗ്രാമീണ നഗരവികസനത്തിന് വേണ്ടി ചിലവാക്കിയത്. എന്നാൽ കഴിഞ്ഞ 6 വർഷത്തിനിടയിൽ 11.83 കോടി രൂപയാണ് പ്രധാനമന്ത്രി നഗര വികസനത്തിന് വേണ്ടി നിക്ഷേപിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളാണ് ഉത്തർപ്രദേശിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഈ നേട്ടങ്ങൾ വിവരിക്കുന്ന പ്രദർശനവും കോൺഫറൻസുമാണ് ലക്‌നൗവിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ പ്രദർശനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ട്. സ്മാർട്ട് സിറ്റി മിഷൻ, അമൃത് എന്നിവയുടെ കീഴിൽ 75 നഗരവികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
ഉത്തർപ്രദേശിലെ സ്മാർട്ട് സിറ്റി മിഷൻ, അമൃത് എന്നിവയുടെ കീഴിൽ 75 നഗരവികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ലക്‌നൗ, കാൺപൂർ, വാരാണസി, പ്രയാഗ്രാജ്, ഗോരഖ്പൂർ, വമിാൻസി, ഗാസിയാബാദ് എന്നിവയുൾപ്പെടെ ഏഴ് നഗരങ്ങൾക്കായി 75 ബസുകൾ പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.
Comments