ന്യൂഡൽഹി : ഓടുന്നതിനിടെ കാർ കത്തിനശിച്ച സംഭവത്തിൽ ഉടമസ്ഥന് കാർ നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. നഷ്ടപരിഹാരമായി കാർ ഉടമസ്ഥന് അഞ്ചു ലക്ഷം രൂപ നൽകാനാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടത്. ചെക് റിപ്ലബിക് ആസ്ഥാനമായ കാർ കമ്പനിയുടെ ഇന്ത്യൻ സബ്സിഡിയറി പണം നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്.
പതിനാലു വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരനും സഹോദരനും കുടുംബവും രാംപൂരിയിൽ നിന്നു നാഗ്പൂരിലേക്ക് വരും വഴി പെട്ടന്ന് വണ്ടിയിൽ നിന്നു പുക ഉയരുകയായിരുന്നു. ഇരുപത് മിനിറ്റിനുള്ളിൽ കാർ പൂർണമായും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടമാണ് തനിക്ക് ഉണ്ടായതെന്നും എന്നാൽ 10,99000 രൂപയാണ് ഇൻഷൂറൻസ് ഇനത്തിൽ ലഭിച്ചതെന്ന് പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
പതിമൂന്ന് ലക്ഷം രൂപയ്ക്ക് 2006 ലാണ് പരാതിക്കാരൻ കാർ വാങ്ങിയത്. കമ്പനിയുടെ അംഗീകൃത കേന്ദ്രത്തിൽ നിന്ന് മുടക്കമില്ലാതെ സർവ്വീസ് നടത്തിയിരുന്നു. കമ്പനി നിർദ്ദേശിക്കാത്ത ഒന്നും വാഹനത്തിൽ ഘടിപ്പിച്ചില്ലായിരുന്നുവെന്നും പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ അംഗീകൃതമല്ലാത്ത സർവീസ് സെന്റർ വഴി ഉടമ കാറിന്റെ ഇലക്ട്രിക് സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നുവെന്നാണ് കമ്പനി വാദിച്ചത്. പുതുതായി സ്റ്റീരിയോ ആംബ്ലിഫയർ സ്ഥാപിക്കാനായിരുന്നു ഇതെന്നും കമ്പനി പറഞ്ഞു. എന്നാൽ കമ്പനിയുടെ വാദ്ം കമ്മീഷൻ പൂർണമായി തളളി .കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.
Comments