തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ നടത്തിയ പരാമർശത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി നിലപാടാണ് റിയാസ് വ്യക്തമാക്കിയതെന്ന് സ്വന്തം അനുഭവം ഉദാഹരണമായി പറഞ്ഞ് മുഖ്യമന്ത്രി വിശദീകരിച്ചു. എംഎൽഎമാർ കരാറുകാരെ കൂട്ടി വരരുതെന്നായിരുന്നു മന്ത്രി റിയാസിന്റെ പ്രസ്താവന.
1996ൽ വൈദ്യുതമന്ത്രിയായി പ്രവർത്തിച്ചതാണ് താനെന്നും അന്ന് കരാറുകാരനുമായി വന്ന എംഎൽഎയെ താക്കീത് ചെയ്തിട്ടുണ്ടെന്നും റിയാസിന്റെ വിവാദ പരമാർശത്തിൻ മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് നിങ്ങളുടെ ജോലിയിൽപ്പെട്ടതല്ലെന്നും കരാറുകാരനെയും കൂട്ടി എംഎൽഎ മന്ത്രിയെ കാണാൻ വരേണ്ട കാര്യമില്ലെന്നും പണ്ട് പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടിയുടെ നിലാപാടിന്റെ ഭാഗമാണിതെന്നും റിയാസെടുത്ത സമാന നിലപാടെടുത്തയാളാണ് താനെന്നും റിയാസിനെ പിന്തുണച്ച മുഖ്യമന്ത്രി വിശദീകരിച്ചു.
നേരത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും റിയാസിനെ പിന്തുണച്ചിരുന്നു. റിയാസിന്റേത് പാർട്ടി നിലപാട് തന്നെയാണെന്നാണ് വിജയരാഘവനും വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ തന്നെ എതിരഭിപ്രായം പറയുന്നവരെ പൂർണമായും സിപിഎം തള്ളുകയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
Comments