വാഷിംഗ്ടൺ: അഫ്ഗാനും എത്യോപ്യയും ആഗോള ഭീകരരുടെ കേന്ദ്രമായി മാറുന്നതിലെ ആശങ്ക യു.എൻ മേധാവിയെ ധരിപ്പിച്ച് അമേരിക്ക. ഐക്യരാഷ്‌ട്രസഭയുടെ 75-ാം പൊതുയോഗത്തിന്റെ തുടർച്ചയായ ചർച്ചകൾക്കിടെയാണ് അമേരിക്ക ഭീകരതയ്‌ക്കെതിരെ കർമ്മപദ്ധതിയുമായി രംഗത്തെത്തിയത്.
അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരിട്ട് ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ മാറുന്ന പരിസ്ഥിതിയും ഭീകരതയുമാണ് പ്രധാന ചർച്ചയായത്. ഇതിനൊപ്പം എത്യോപയുടെ രാഷ്‌ട്രീയ അരക്ഷിതാവസ്ഥയും വടക്കൻ എത്യോപ്യ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടന കളുടെ ആക്രമണങ്ങളും സമാധാന സേനാംഗങ്ങളും ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും ചൂണ്ടിക്കാട്ടി.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഐ.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ബൊക്കോഹ റാമിനെതിരെ ആഗോള കൂട്ടായ്മ വേണമെന്ന ആവശ്യം ബ്ലിങ്കൻ എടുത്തുപറഞ്ഞു. ഭീകരർ നിരന്തരം കുട്ടികളടക്കമുള്ളവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകുന്നതും വിലപേശുന്നതും പല ഗ്രാമങ്ങളേയും ഒറ്റപ്പെടുത്തുന്നതും കർഷകരെ കൂട്ടക്കുരുതിക്കിരയാക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ബ്ലിങ്കൻ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
Comments