വാഷിംഗ്ടൺ: പാകിസ്താനുമായി വ്യോമപാത പങ്കിടാനുള്ള നിർണ്ണായക നീക്കവുമായി അമേരിക്ക. താലിബാന് മേൽ നിരീക്ഷണം ശക്തമാക്കാനും ഭീകരർക്കെതിരെ നടപടി എടുക്കാനുമായി പാക് വ്യോമപാത ഉപയോഗിക്കാനാണ് നീക്കം. അമേരിക്കൻ പാർല മെന്‌റിലെ സെനറ്റ് അംഗങ്ങൾക്ക് മുന്നിൽ വെച്ച റിപ്പോർട്ടിലാണ് പ്രതിരോധ വകുപ്പ് വിശദീകരണം നൽകിയത്.
അഫ്ഗാനിൽ നിന്നും സൈനിക പിന്മാറ്റം ആരംഭിക്കും മുന്നേ അമേരിക്ക പാകിസ്താനെ സമീപിച്ചിരുന്നു. മേഖലയിൽ സൈനിക താവളത്തിന് സ്ഥലം ലഭിക്കാനാണ് ഇമ്രാൻ ഭരണകൂടവുമായി ബൈഡൻ സംസാരിച്ചത്. എന്നാൽ താലിബാന് എല്ലാ പിന്തുണയും നൽകുന്ന പാകിസ്താൻ അമേരിക്കയ്‌ക്ക് വ്യോമതാവളത്തിന് അനുമതി നിഷേധിക്കു കയായിരുന്നു.
നിലവിൽ ഭീകരർക്ക് ഒളിത്താവളവും സാമ്പത്തിക സഹായവും മറ്റ് ആനുകൂലങ്ങളും നൽകുന്ന പാകിസ്താനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധത്തിൽ പിന്തുണ നൽകുകയാണ്. പാകിസ്താൻ സൈനികമായി സഹായിച്ചാൽ അമേരിക്കയുടെ ഭാഗത്തു നിന്നുള്ള സമ്മർദ്ദം കുറയ്‌ക്കുക അടക്കമുള്ള നയതന്ത്ര ഒത്തുതീർപ്പുകൾക്ക് സാദ്ധ്യതയുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിലെ രക്ഷാ പ്രവർത്തന സമയത്ത് അമേരിക്കൻ വിമാനങ്ങൾ കടന്നുപോകാൻ പാകിസ്താൻ അനുവാദം നൽകിയിരുന്നു. ഔദ്യോഗികമായി പാകിസ്താനുമായി വ്യോമപാത പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നീക്കമാണ് നിലവിൽ നടക്കുന്നത്.
Comments