ബ്രസീൽ : രാജ്യത്ത് കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ തീരുമാനം. ബ്രസീലിലെ സെനറ്റ് സമിതി വോട്ടെടുപ്പിലൂടെയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് . മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ ചുമത്തി കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു വിടണമെന്നും നിർദ്ദേശമുണ്ട്.
സമൂഹത്തിലെ ഭൂരിഭാഗം പേരും രോഗബാധിതരായി പ്രതിരോധശേഷി ആർജ്ജിക്കട്ടെ എന്ന നയമാണു പ്രസിഡന്റായ ജയിർ ബോൾസൊനാരോയും സർക്കാരും സ്വീകരിച്ചത്. ഇതാണു കൊറോണ വ്യാപനം ഇടയാക്കിയതെന്ന് സെനറ്റ് സമിതി കണ്ടെത്തിയിരുന്നു ഇതിനെതുടർന്നാണ് നടപടി.
അതേസമയം സെനറ്റ് സമിതിയുടെ തീരുമാനം പ്രോസിക്യൂട്ടർ ജനറൽ ആയ ഓഗസ്റ്റോ അരാസ് അംഗീകരിച്ചാലോ തുടർ നടപടികൾ സാധ്യമാവൂ. പ്രസിഡന്റ് തന്നെ നിയമിച്ച ഓഗസ്റ്റോ അരാസ് ഇതിന് മുതിരില്ലെന്നാണ് റിപ്പോർട്ട്.
Comments