ഗുജറാത്ത്: 400 വർഷം പഴക്കമുള്ള പടക്കനിർമ്മാണ രീതി പുനരുജ്ജീവിപ്പിച്ച് വഡോദരയിലെ ഒരു ഗ്രാമം. കളിമണ്ണ് ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പടക്കവുമായി ഫത്തേപൂരിലെ കുംഹാവാഡ ഗ്രാമമാണ് എത്തിയിരിക്കുന്നത്. പരിസ്ഥിതിയ്‌ക്ക് ദോഷമാകുന്ന വിധത്തിലുള്ള പടക്കത്തിന് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. കോത്തിസ് എന്നാണ് പടക്കത്തിന് നൽകിയിരിക്കുന്ന പേര്.
ചൈനീസ് പടക്കങ്ങളുടെ കടന്നു കയറ്റമാണ് കളിമണ്ണ് ഉപയോഗിച്ചുള്ള പടക്കനിർമ്മാണ രീതി നാമാവശേഷമാകാൻ കാരണമായത്. പതിറ്റാണ്ടുകളോളം ഇത്തരത്തിലുള്ള പടക്കത്തിന്റെ നിർമ്മാണ രീതി നിർത്തിവെച്ചിരുന്നു. എന്നാലിപ്പോൾ രാജ്യത്ത് പരമ്പരാഗത രീതി പിന്തുടർന്ന സാഹചര്യത്തിലാണ് പടക്കം വീണ്ടും വിപണിയിലിറക്കാൻ തീരുമാനിച്ചതെന്ന് ഗ്രാമനിവാസികൾ പറയുന്നു.
പ്രമുഖ് പരിവാർ ഫൗണ്ടേഷൻ എന്ന എൻജിഒയാണ് പടക്ക നിർമ്മാണം പുനരാരംഭിക്കാൻ സഹായിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന പ്രതിജ്ഞയാണ് ഇതിന് പ്രചോദനമായത്. പുതിയ തലമുറയെ ഈ നിർമ്മാണ രീതി പരിചയപ്പെടുക്കമാത്രമല്ല മറിച്ച് നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുകയും ചെയ്തു.
നൂറ് ശതമാനവും തദ്ദേശീയമായാണ് പടക്കം നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമാണ് പടക്കം. ഉപയോഗ ശേഷം ഇവ മണ്ണിൽ അലിഞ്ഞ് പോകും. കുട്ടികൾ ഉൾപ്പെടെ ആർക്കും ഈ പടക്കം ഉപയോഗിക്കാമെന്നും പൊട്ടിത്തെറിയ്‌ക്കുമോയെന്ന ഭീഷണി നിലനിൽക്കുന്നില്ലെന്നും പരിവാർ ഫൗണ്ടേഷൻ പ്രസിഡന്റ് നിതാൽ ഗാന്ധി പറഞ്ഞു.
Comments