തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ അനുപമയുടെ അമ്മ സ്മിത ഉൾപ്പടെ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അതേസമയം അനുപമയുടെ അച്ഛൻ ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നില്ല.
പ്രതിപട്ടികയിലുള്ളവർക്ക് സ്വാധീനമുണ്ടെന്നും മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് ഏൽപ്പിച്ചതെന്ന് അനുപമയുടെ അമ്മയടക്കമുള്ളവർ വാദിച്ചു. നിലവിൽ കുഞ്ഞിനെ തട്ടികൊണ്ട് പോയെന്നും വ്യാജരേഖ നിർമിച്ചെന്നുമുള്ള പരാതിയിൽ അന്വേഷണം തുടരുകയാണ്.
Comments