ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ സൈനികർക്കൊപ്പം. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ദീപാവലി ആഘോഷം ലണ്ടനിലും. സൈനികരുടെ മനോവീര്യം ഉണർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ജമ്മുകശ്മീരിലെ നൗഷെരയിലെ അതിർത്തി ഔട്ട് പോസ്റ്റിലാണ് ദീപാവലി ആഘോഷിച്ചത്.
രാഹുൽ ലണ്ടനിലാണ് ദീപാവലി ആഘോഷിക്കുകയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തുടനീളം നിയമസഭാ-ലോക്സഭാ ഉപതെരഞ്ഞെടുപ്പുകൾ നടന്നതിന്റെ ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ ലണ്ടൻ യാത്ര.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി വിജയത്തിന് ശേഷം 2015ൽ 55 ദിവസം നീളുന്ന വിദേശയാത്രയ്‌ക്ക് രാഹുൽഗാന്ധി പോയത് വൻ വിവാദമായിരുന്നു. അതിന് ശേഷം രാഹുലിന്റെ വിദേശയാത്രകളെക്കുറിച്ച് ഗൗര
പ്പെട്ട ചർച്ചകളേക്കാൾ ട്രോളുകളാണ് അധികവും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് കഴിഞ്ഞശേഷം വോട്ടെണ്ണൽ തുടങ്ങുന്നതിന് മുൻപ് രാഹുൽ രണ്ട് ദിവസത്തെ ലണ്ടൻ യാത്ര ആസൂത്രണം ചെയ്തിരുന്നു. ‘മിസ്റ്റർ. ആർ. ഗാന്ധി’ എന്ന പേരിൽ ആരോ രണ്ട് ദിവസത്തെ ലണ്ടൻ യാത്ര ബുക്ക് ചെയ്തതായി കണ്ടെത്തയതിനെ തുടർന്ന് രാഹുൽ ഗാന്ധിയാണെന്ന് പറഞ്ഞ് വിമർശനം ഉയരുകയായിരുന്നു.
വൻ വിമർശനാണ് കോൺഗ്രസിനകത്തും പുറത്തും ഉയർന്നത്. തുടർന്ന് എല്ലാ വിവാദങ്ങൾക്കും വിരാമമിട്ട് ‘മി്റ്റർ ആർ ഗാന്ധി’ ടിക്കറ്റും യാത്രയും റദ്ദാക്കി.
Comments