ബെയ്ജിംഗ് : സൈബർ ആക്രമണങ്ങളില്‍ ഭയപ്പെടേണ്ട രാജ്യമാണ് ഇന്ത്യയെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈനയിലെ ഒന്നിലധികം സംഘടനകളെയും വ്യക്തികളെയും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നുള്ള ഹാക്കർമാർ സജീവമായി സൈബർ ആക്രമണം നടത്തുന്നതായി ചൈനീസ് ടെക് ഭീമനായ 360 സെക്യൂരിറ്റി ടെക്‌നോളജി ഗ്ലോബൽ ടൈംസിനോട് വെളിപ്പെടുത്തി .
2020-ൽ, കമ്പനി 100-ലധികം സൈബർ ആക്രമണ ശ്രമങ്ങളാണ് പിടിച്ചെടുത്തത് . വിദ്യാഭ്യാസം, സർക്കാർ പദ്ധതികൾ , എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് 2021-ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ ഹാക്കാർമാരുടെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. രാഷ്‌ട്രീയം, സമ്പദ്‌വ്യവസ്ഥ, പകർച്ചവ്യാധി സാഹചര്യം, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഓൺലൈൻ ട്രെൻഡിംഗ് വിഷയങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഓർഗനൈസേഷനുകളെയോ വ്യക്തികളെയോ ലക്ഷ്യമിട്ടായിരുന്നു ആ ആക്രമണങ്ങൾ, കമ്പനി പറഞ്ഞു.
ഈവിള്‍ ഫ്‌ളവര്‍ ഇന്‍ സൗത്ത് ഏഷ്യ, ലുര്‍ ഓഫ് ബ്യൂട്ടി, ഗോസ്റ്റ് വാര്‍ എലിഫന്റ്‌സ് റോമിങ് ദി ഹിമാലയാസ് തുടങ്ങിയ വിവിധ കോഡ് നാമങ്ങളിലാണ് ഇന്ത്യയില്‍നിന്നുള്ള സംഘങ്ങള്‍ അറിയപ്പെടുന്നത്. ഈ ഗ്രൂപ്പുകളെ സാധാരണയായി അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെറ്റ് ഓർഗനൈസേഷനുകൾ എന്ന് വിളിക്കുന്നു. ഇത് പ്രത്യേക ലക്ഷ്യങ്ങൾക്കെതിരായ നിരന്തരമായ നെറ്റ്‌വർക്ക് ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹാക്കർമാരാണ്. സര്‍ക്കാര്‍ ബന്ധവും ഈ സംഘങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന വർഷങ്ങളായി സൈബർ ആക്രമണങ്ങളുടെ ഇരയാണ്, ഇന്ത്യയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ സാഹചര്യത്തിന്റെ തീവ്രതയും സൈബർ സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നു,” റിപ്പോർട്ട് പറയുന്നു.
ചൈനയുടെ സൈനിക പ്രതിരോധ യൂണിറ്റുകളേയും നേപ്പാള്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്നുള്ള സംഘങ്ങള്‍ നിരന്തരം സൈബർ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങൾക്ക് പോലും ഇന്ത്യയിലെ വിപുലമായ സൈബർ കഴിവുകളെക്കുറിച്ച് പൂർണ്ണമായി അറിയില്ലായിരിക്കാമെന്ന് ചൈനയിലെ പ്രശസ്ത സൈബർ സുരക്ഷാ കമ്പനികളിലൊന്നായ ആന്റി ലാബ്സ് അയച്ച പ്രസ്താവനയിൽ പറയുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Comments