കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ടോ ? നാവിൽ കപ്പലോടിക്കാൻ വെള്ളം നിറയ്ക്കുന്ന കോൽ ഐസിന്റെ ചരിത്രം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ടോ ? നാവിൽ കപ്പലോടിക്കാൻ വെള്ളം നിറയ്‌ക്കുന്ന കോൽ ഐസിന്റെ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 07:09 pm IST
FacebookTwitterWhatsAppTelegram

10 പൈസയ്‌ക്കും, അഞ്ച് പൈസയ്‌ക്കുമൊക്കെ കോൽ ഐസ് വാങ്ങികഴിച്ച കഥ മുതിർന്നവരിൽ നിന്നും കേൾക്കാൻ വിധിക്കപ്പെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. ഒരു തരത്തിൽ പറഞ്ഞാൽ ഏവരെയും ഗൃഹാതുരത നിറഞ്ഞ കുട്ടിക്കാലത്തെ ഒർമ്മകളിലേക്ക് കൊണ്ടുപോകുന്ന പ്രധാന വസ്തുവാണ് ഇത്തരം ഐസുകൾ. ചോക്കോ ബാറുകളും ഐസ്‌ക്രീമും ഉൾപ്പെടെ വിപണി കീഴടക്കിയിട്ടും ഇപ്പോഴും ഐസിനോടുള്ള പ്രിയം ആളുകൾക്ക് കുറഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ കോൽ ഐസിന്റെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ഈ ആഴ്ചത്തെ വേൾഡ് ഓഫ് ഇൻവെൻഷൻസിൽ പരിചയപ്പെടുന്നത്.

വടിയിൽ ഘടിപ്പിച്ചിരിക്കുന്ന പല വർണങ്ങളിലുള്ള മധുരമുള്ള ഐസുകളാണ് കോൽ ഐസുകൾ. ഇന്ന് ആളുകൾക്കിടയിൽ പ്രിയങ്കരമായ ഇത്തരം ഐസുകളുടെ നിർമ്മാണം തികച്ചും യാദൃശ്ചികമാണെന്നാണ് പറയപ്പെടുന്നത്. പല കണ്ടുപിടിത്തങ്ങൾക്കും സാക്ഷിയായ അമേരിക്കയിലാണ് കോൽ ഐസിന്റെയും ഉത്ഭവം.

അമേരിക്കക്കാരനായ ഫ്രാങ്ക് എപ്പേഴ്‌സൺ ആണ് കോൽ ഐസ് കണ്ടുപിടിച്ചത്. 1905 ലായിരുന്നു ഇത്. കേവലം 11 വയസ്സുമാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം . അന്ന് കാലത്ത് അമേരിക്കയിൽ ഏറെ പ്രചാരമുണ്ടായിരുന്ന സോഡാപ്പൊടി വെള്ളത്തിൽ ചേർത്തുകൊണ്ടുള്ള പാനീയമായിരുന്നു കോൽഐസുകളുടെ നിർമ്മാണത്തിന് ആധാരം.

ഒരിക്കൽ രാത്രി സോഡാപ്പൊടി ഉപോയഗിച്ചുള്ള പാനീയം കുടിയ്‌ക്കാനായി എടുത്ത അദ്ദേഹം, അത് കുടിയ്‌ക്കാതെ ജനാലയ്‌ക്ക് അരികിൽ തന്നെ വെച്ചു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ഗ്ലാസിനുള്ളിൽ തണുത്തുറഞ്ഞ് കിടക്കുന്ന പാനീയമാണ് അദ്ദേഹം കണ്ടത്. ഇളക്കാനായി എടുത്ത ചെറിയ കമ്പ് എടുത്തു മാറ്റാതെയായിരുന്നു എപ്പേഴ്‌സൺ പാനീയം ഗ്ലാസിൽ സൂക്ഷിച്ചിരുന്നത്. രാവിലെ ആയപ്പോഴേക്കും പാനീയം എല്ലാം തണുത്തുറഞ്ഞ് ആ കോലിൽ പറ്റിപ്പിടിച്ചിരിക്കും. രാത്രിയിലുണ്ടായ കൊടും തണുപ്പായിരുന്നു പാനീയം തണുത്തുറയാൻ കാരണം ആയത്.
ഉടൻ തന്നെ എപ്പേഴ്‌സൺ അത് സ്‌കൂളിലേക്ക് കൊണ്ടുപോയി തന്റെ കൂട്ടുകാരെ കാണിച്ചു.

എന്നാൽ പാനീയം തണുത്തുറഞ്ഞത് അത്ഭുതമായി മാത്രം കണ്ട എപ്പേഴ്‌സൺ അതേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഒന്നും നടത്താതെ തന്റെ പഠനത്തിലും മറ്റ് കാര്യങ്ങളിലുമായി മുഴുകി.എന്നാൽ പിന്നീട് 18 വർഷങ്ങൾക്ക് ശേഷം അദ്ദേഹം അപ്രതീക്ഷിതമായുണ്ടായ ആ പ്രതിഭാസത്തെക്കുറിച്ച് ഓർക്കുകയായിരുന്നു. അങ്ങിനെ അദ്ദേഹം ഐസുകളുടെ നിർമ്മാണത്തിലേക്ക് കടന്നു. മാസങ്ങൾക്കുള്ളിൽ തന്നെ ശ്രമം വിജയകരമായതോടെ 1923 ൽ അദ്ദേഹം പേറ്റന്റിനായി അപേക്ഷിച്ചു.

എപ്‌സൈൽ എന്നായിരുന്നു അദ്ദേഹം പുറത്തിറക്കിയ ഐസുകളുടെ പേര്. ആദ്യം പരിസരങ്ങളിൽ മാത്രമായിരുന്നു എപ്പേഴ്‌സൺ തന്റെ ഐസ് വിറ്റിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതോടെ മറ്റിടങ്ങളിൽ നിന്നും അദ്ദേഹത്തെ തേടി ആവശ്യക്കാർ എത്തി. ഇതോടെ ഐസിന്റെ ഉത്പാദനും, വിതരണവും കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു.

പ്രാചാരം വർദ്ധിച്ചതോടെ അദ്ദേഹം ഐസിന്റെ പേര് എപ്‌സൈൽ എന്നതിൽ നിന്നും പോപ്‌സൈൽ എന്നാക്കി മാറ്റി. ഇത് ഐസിന്റെ പ്രചാരം അന്താരാഷ്‌ട്ര തലത്തിൽ വ്യാപിക്കുന്നതിലേക്ക് വഴിവെച്ചു. ഇതോടെ കൂടുതൽ കമ്പനികൾ ഐസുകളുടെ നിർമ്മാണത്തിലേക്കും വിൽപ്പനയിലേക്കും തിരിഞ്ഞു. ഐസുകളുടെ വിൽപ്പന മികച്ച രീതിയിൽ തുടരുന്നതിനിടെയാണ് ഐസ്‌ക്രീമുകളുടെ വരവ്. ഇത് ആദ്യം ഐസുകളുടെ പ്രചാരത്തിന് അൽപ്പം മങ്ങലേൽപ്പിച്ചെങ്കിലും വിവിധങ്ങളായ രുചികളിലൂടെ കമ്പനികൾ ഈ പ്രീതി വീണ്ടെടുത്തു.

ഇന്ന് പല രുചികളിലും ബഹുവർണങ്ങളിലുമുള്ള ഐസുകൾ ലഭ്യമാണ്. ചോക്കോ ബാർ, മാംഗോ ബാർ, പല തരം ഐസ്‌ക്രീമുകൾ ഇ്ന്ന് വിപണയിൽ ഉണ്ടെങ്കിലും കേരളീയർക്ക് ഇപ്പോഴും പ്രിയം കോൽ ഐസിനോട് ആണ്.

ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies