ന്യൂഡൽഹി: ആഗോള തലത്തിലെ സുരക്ഷാ വിഷയത്തിൽ ഇന്ത്യ കാണിക്കുന്ന ജാഗ്രതയിൽ കൈകോർത്ത് ഫ്രഞ്ച് ഭരണകൂടം. ഇസ്ലാമിക ഭീകരതയെ ശക്തമായി നേരിടുന്ന ഫ്രാൻസു മായി ചർച്ചകൾ നടത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. ഫ്രാൻസിനായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണാണ് പങ്കെടുത്തത്.
At his meeting with NSA Ajit Doval on the occasion of the 35th 🇫🇷🇮🇳 Strategic Dialogue in Paris, French FM @JY_LeDrian stressed France's commitment to deepening the Indo-French strategic partnership in all its dimensions.
Statement⤵ https://t.co/19s4RiO68d— Emmanuel Lenain (@FranceinIndia) November 6, 2021
അജിത് ഡോവൽ ഫ്രാൻസിന്റെ പ്രതിരോധമന്ത്രി ഫ്‌ലോറൻസ് പാർലെയുമായും വിദേശ കാര്യമന്ത്രി ജീൻ യെസ് ലീ ഡ്രിയാൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. 35-ാം ഉഭയകക്ഷി തന്ത്രപരമായ ചർച്ചകൾക്കാണ് ഡോവൽ പാരീസിലെത്തിയത്. എല്ലാ സുരക്ഷാ മേഖലയിലും ഫ്രാൻസുമായി നിർണ്ണായക ധാരണകളായെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. അജിത് ഡോവലിന്റെ സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനയിൻ ട്വീറ്റ് ചെയ്തു.
അഫ്ഗാൻ വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ ഭാഗമായി ഫ്രാൻസ് എടുക്കുന്ന നിലപാടും ബ്രക്‌സിറ്റ് വഴി ഒറ്റയ്‌ക്ക് നിൽക്കുന്ന ബ്രിട്ടന്റെ അഫ്ഗാൻ വിഷയത്തിലെ വിരുദ്ധ നയവും ഫ്രഞ്ച് മന്ത്രിമാർ ഇന്ത്യയുടെ ശ്രദ്ധയിൽപെടുത്തി. അഫ്ഗാൻ വിഷയത്തിൽ മേഖലയിൽ സംജാതമായിരിക്കുന്ന ഇസ്ലാമിക ഭീകരത ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിന് അനുബന്ധമായി പാക് ഭീകരരുടെ താലിബാനുമായുള്ള ബന്ധത്തെ ഫ്രാൻസ് അതീവ ഗുരുതമായ സ്ഥിതിയായി ചൂണ്ടിക്കാട്ടി. ഒപ്പം മറ്റെല്ലാ രാജ്യങ്ങളും താലിബാനെ തള്ളുമ്പോൾ ചൈനയും ഖത്തറും തുർക്കിയും താലിബാനോട് കാണിക്കുന്ന അടുപ്പവും ഫ്രാൻസ് വിലയിരുത്തി.
റഫേലിലൂടെ ഫ്രാൻസ് നൽകുന്ന പ്രതിരോധ സഹായത്തെ എടുത്തുപറഞ്ഞ അജിത് ഡോവൽ മേഖലയിലെ സുരക്ഷയിൽ കൂടുതൽ പങ്കാളിത്തമാണ് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമുദ്രത്തിനടിയിൽ ഉപയോഗിക്കുന്ന ഡ്രോണുകളുടേയും അന്തർവാഹിനികളുടേയും സമയബന്ധിതമായ കൈമാറ്റവും ഫ്രാൻസ് ഉറപ്പുവരുത്തിയെന്നും ഫ്രഞ്ച് സ്ഥാനപതി അറിയിച്ചു.
Comments