ന്യൂഡൽഹി: പുരുഷ വിഭാഗം പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയുടെ അഭിമാന താരം പ്രമോദ് ഭഗത്. ഡാനിഷ് താരങ്ങളായ വിക്ടർ ആക്‌സെൽസെൻ, ആൻഡേഴ്‌സ് ആന്റൺസെൻ, ചൈനയുടെ വാഗ് യി ലിയു, ജപ്പാന്റെ യുതാ വടാനാബെ എന്നിവരാണ് നോമിനേഷൻ പട്ടികയിലുള്ള മറ്റ് താരങ്ങൾ.
ടോക്കിയോ പാരാലിമ്പിക്‌സിൽ എസ്.എൽ 3 വിഭാഗത്തിലാണ് പ്രമോദ് ഭഗത് സ്വർണ്ണം നേടിയത്. പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ നോമിനേഷനു പുറമെ മനോജ് സർക്കാരിനൊപ്പം പാരാ ബാഡ്മിന്റൺ പെയർ ഓഫ് ദി ഇയർ നോമിനേഷൻ പട്ടികയിലും പ്രമോദ് ഇടം പിടിച്ചിട്ടുണ്ട്. പുരുഷ സിംഗിൾ എസ്.എൽ 3 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരമാണ് മനോജ് സർക്കാർ.
നാല് വയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ച് പ്രമോദിന് ശാരീരിക വൈകല്യം അനുഭവപ്പെട്ടത്. കൂട്ടുകാർ ബാഡ്മിന്റൺ കളിക്കുന്നത് കണ്ടാണ് പ്രമോദ്് ബാഡ്മിന്റൺ കളിയ്‌ക്കാൻ ആരംഭിച്ചത്. എന്നാൽ ഇന്ന് തന്റെ ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് പ്രമോദ്.
നിലവിൽ എസ്.എൽ 3 വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്. പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു ഇന്ത്യൻ താരം കൂടിയാണ് പ്രമോദ്.
Comments