ദുബായ്: ടി-ട്വന്റി ലോകകപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ് ഓസീസിനെതിരെ ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ഓസീസ് കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഇരു ടീമുകളും ഇതു വരെ ടി-ട്വന്റി ലോകകപ്പ് കീരീടം സ്വന്തമാക്കാത്തതിനാൽ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ഫൈനൽ മത്സരം കാണുന്നത്. 2010 ൽ വിൻഡീസ് ആതിഥ്യമരുളിയ മൂന്നാം ലോകകപ്പിൽ ഓസീസ് ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായില്ല.
ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയും കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിൽ ന്യൂസിലൻഡും മത്സരത്തിനിറങ്ങുമ്പോൾ ആവേശം ഇരട്ടിയാണ്.ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാവുന്നത്.
Comments