തിരുവനന്തപുരം: ഭാരതത്തിലെ ഹിന്ദുത്വം ഐഎസിന് തുല്യമെന്ന് പറയുന്നവർ ന്യൂനപക്ഷങ്ങളിലെ ശതമാന വർദ്ധന കാണാതെ പോകരുതെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. കാ ഭാ സുരേന്ദ്രൻ രചിച്ച മാപ്പിള കലാപം ചരിത്രം പശ്ചാത്തലം പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിയാത്തതാണ് ഭാരതീയർ അടിമകളാവാൻ കാരണം.
നമുക്കുള്ളിലെ യഥാർത്ഥ പ്രശനം മനസിലാക്കി പരിഹരിക്കുകയും ചെറുത്തു നിൽക്കുകയും ചെയ്യാനായില്ലെങ്കിൽ ഭാരതത്തിലെ ഹിന്ദുക്കൾക്ക് എങ്ങുമെത്താനാവില്ലെന്ന് ടി.പി.സെൻകുമാർ പറഞ്ഞു.
ചേരമാൻ പെരുമാൾ രണ്ട് സ്ത്രീകളെ മാത്രമാണ് അവിടെ നിന്ന് കൊണ്ടുവന്നത്. ബാക്കി 10 സ്ത്രീകളെ ഇവിടെ നിന്ന് അവർക്ക് വിവാഹം കഴിക്കാൻ കൊടുക്കുകയായിരുന്നു. അതിന് ശേഷമാണ് കോഴിക്കോട് സാമൂതിരി ഓരോ ഹിന്ദുകുടുംബത്തിൽ നിന്നും കുട്ടികളെ വളർത്താനായി മുസ്ലീം കുടുംബങ്ങൾക്ക് നൽകിയത്. ഈ പുതിയ മതം എങ്ങനെയാണെന്ന് പോലും അദ്ദേഹം പരിശോധിച്ചിരുന്നില്ല.
അറബികളുമായി ഭാരതത്തിനും കേരളത്തിനും നേരത്തെ മുതൽ ബന്ധമുണ്ട്. എല്ലാവരും നല്ലതാണെന്ന നമ്മുടെ ഉളളിലെ കാഴ്ചപ്പാടോടെയാണ് എല്ലാവരെയും വീക്ഷിച്ചത്. നമ്മൾ പറയുന്ന നല്ല തത്വശാസ്ത്രങ്ങൾ സ്വീകരിക്കുന്ന ആളാണോ അതോ ചതിക്ക് വേണ്ടി മാത്രം സ്വീകരിക്കുന്ന ആളാണോ വന്നിരിക്കുന്നത് എന്ന് നോക്കി നമ്മുടെ നൻമകൾ അനുസരിച്ച്് പെരുമാറുകയാണെങ്കിൽ ഇനിയും രാഷ്‌ട്രം ഇതേപോലെ മുൻപോട്ട് പോകുമെന്നും ടി.പി സെൻകുമാർ പറഞ്ഞു.
മാപ്പിള കലാപത്തിന്റെ യഥാർത്ഥ വസ്തുതകൾ തുറന്നു കാട്ടുന്നതാണ് കാ ഭാ സുരേന്ദ്രന്റെ പുസ്തകം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ സെൻകുമാർ ഡോ: ടി.പി. ശങ്കരൻ കുട്ടിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.
തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി ജി.എം.മഹേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷൻ. അനിൽ വൈദ്യമംഗലം പുസ്തക പരിചയം നടത്തി. തിരൂർ രവീന്ദ്രൻ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.















