കൊച്ചി:മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഡിജെ പാർട്ടി നടന്ന ഹോട്ടൽ ഉടമ റോയി ജെ വയലാട്ടിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇയാൾക്കെതിരെ തെളിവ് നശിപ്പിച്ചതിനു കേസ് എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഹോട്ടൽ ദൃശ്യങ്ങൾ അടങ്ങുന്ന രണ്ടാമത്തെ ഡിവിആർ ഹാജരാക്കണമെന്ന് ഇയാളോട് നിർദേശിച്ചിട്ടുണ്ട്.പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം.ഡിവിആറിൽ നിർണായക വിവരം ഉണ്ടന്നാണ് സൂചന.ഹോട്ടൽ ജീവനക്കാരെയും ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം.
അപകടത്തിൽ ദുരൂഹത ഉയർന്നതിന് പിന്നാലെ നിരവധി തവണ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും റോയ് ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് നടപടിയിലേക്ക് കടക്കുമെന്ന പോലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇയാൾ ഇന്നലെ പോലീസ് സ്‌റ്റേഷനിൽ എത്തിയത്.
റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിൽ ഹോട്ടൽ ഉടമ റോയി ഉണ്ടായിരുന്നു. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ യുവതികൾ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്‌ക്കു വ്യക്തമായ അറിവുണ്ടെന്നാണ് റിപ്പോർട്ട്.
Comments