കൊച്ചി:കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടമാണ് ഹൈക്കോടതി വിലക്കിയത് .പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണമെന്നും നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തിട്ടുണ്ടെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ കലക്ടറെയും പോലീസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. പുനരധിവാസത്തിന് അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
Comments