കാന്‍സര്‍ രോഗം വന്നു ജീവിതം വഴിമുട്ടി ദുരിതം അനുഭവിക്കുന്ന നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി നമുക്ക് മുന്നിലൂടെ കടന്നു പോകാറുണ്ട്… ചിലരെങ്കിലും അവരെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്തു കൊടുക്കാറുണ്ട്. കാന്‍സര്‍ ജീവിതത്തെ തളര്‍ത്തിയെങ്കിലും അതിനെ പുഞ്ചിരി കൊണ്ട് നേരിട്ടവരുടെ വാര്‍ത്തയും സോഷ്യല്‍ മീഡിയ വഴി നമ്മുക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് കാന്‍സര്‍ ബാധിതയായ ഒരു യുവതി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ്. ‘ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാന്‍ എന്റെ ഭര്‍ത്താവിന് താല്പര്യമില്ലപോലും. അത് കൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യിക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുകളാണ് ഞാനും മോനും ‘ എന്നു പറഞ്ഞാണ് കോഴിക്കോട് സ്വദേശിയായ ബിജ്മ എന്ന യുവതിയുടെ കുറിപ്പ് തുടങ്ങുന്നത്.
വിവാഹിതയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കൂടെ താങ്ങായി നില്‍ക്കേണ്ടത് തന്റെ ഭര്‍ത്താവ് തന്നെയാണ് എന്നാല്‍ ഇവിടെ ബിജ്മയ്‌ക്ക് നേരിടേണ്ടി വന്നത് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരതകളാണ്. കാന്‍സര്‍ ചികിത്സയ്ക്കായി ലഭിച്ച പണം മുഴുവന്‍ ഭര്‍ത്താവും വീട്ടുകാരും കൈയ്യടക്കി. പണം തീര്‍ന്നപ്പോള്‍ തന്നെ അവര്‍ക്ക് വേണ്ടാതായി. മുഴുവന്‍ സമയവും ഭാര്യയുടെ രോഗത്തിന്റെ പേരും പറഞ്ഞു , മറ്റ് സ്ത്രീകളെ ചാറ്റ് ചെയ്യുക അവരെ ഫോണ്‍ ചെയ്തിരിക്കുക അത് ചോദ്യം ചെയ്താല്‍ അടിയും ചവിട്ടും ഒരു രോഗിയാണെന്ന കാര്യം പോലും മറന്നാണ് ഭര്‍ത്താവായ ധനേഷ് ഉപദ്രവിച്ചിരുന്നതെന്നും യുവതി പറയുന്നു .
. 27 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചിരുന്നു അതില്‍ കുറച്ചു മാത്രമേ ചികിത്സയ്‌ക്ക് ചിലവായിട്ടുള്ളൂ..ബാക്കി അദ്ദേഹം എടുത്ത് അനാവശ്യമായി ചെലവാക്കുകയായിരുന്നു . 50000 രൂപ എങ്കിലും അക്കൗണ്ടില്‍ ബാക്കി വെക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല. ചികിത്സ കഴിഞ്ഞു വീട്ടില്‍ ഇരിക്കുന്ന സമയം ഒരു വേലക്കാരിപോലെ ആയിരുന്നു തന്റെ ജീവിതം .എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കില്‍ മരണം കൊണ്ടെങ്കിലും ഭർത്താവിനെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്നും യുവതി പറയുന്നു.
Comments