തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിന്ദു അമ്മിണി. സര്‍ക്കാര്‍ കര്‍ഷക നിയമം പിന്‍വലിച്ചാലും കര്‍ഷക സമരം അവസാനിപ്പിക്കില്ലെന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ഇന്ന് രാവിലെയാണ് കർഷക നിയമങ്ങൾ പിൻവലിക്കുന്നതായി രാജ്യത്തെ അഭിസംബോധന ചെയ്ത്കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമിച്ച യുവതികളിൽ ഒരാളാണ് ബിന്ദു അമ്മിണി. ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ടാണ് ബിന്ദു അമ്മിണിയുടെ പേര് കേരളത്തിൽ കേട്ടുതുടങ്ങിയത്. കേന്ദ്രസർക്കാരിനെതിരെ കമ്മ്യൂണിസ്റ്റ് ഭീകരസംഘടനകളും മറ്റ് സംഘടനകളും ആസൂത്രണം ചെയ്യുന്ന പ്രക്ഷോഭപരിപാടികളിൽ ബിന്ദു അമ്മിണി സജീവമാണ്. ബിന്ദു അമ്മിണി തന്നെയാണ് ഇത്തരം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും.
കാർഷിക നിയമങ്ങളുടെ പേരിൽ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിലും ബിന്ദു അമ്മിണി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെയാണ് ബിന്ദു അമ്മിണിയും ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. ‘കര്‍ഷക സമരം വിജയത്തിലേക്ക്. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വാക്ക് മാത്രം വിശ്വസിച്ചു കര്‍ഷക സമരം അവസാനിപ്പിക്കില്ല’,എന്നായിരുന്നു ബിന്ദു അമ്മിണിയുടെ വാക്കുകൾ.
അതേ സമയം കർഷക സമരത്തിന്റെ വിജയം ബിന്ദു അമ്മിണിക്ക് കൂടി അവകാശപ്പെട്ടതാണെന്നാണ് ആരാധകരും പറയുന്നത്. ബിന്ദു അമ്മിണി എന്ന വ്യക്തി സമരത്തിന്റെ തുടക്കം മുതൽ അവസാനം വരെ കർഷകർക്ക് ഒപ്പത്തിന് ഒപ്പം ഉണ്ടായിരുന്നു.വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം നാട്ടിൽ എത്തി ബാക്കി സമയങ്ങളൊക്കെ കർഷകർക്കായി അവർ മാറ്റി വച്ചു.വെറുമൊരു സമരക്കാരി ആയിട്ടല്ല, സമരപാന്തലിലെ കുട്ടികളുടെ ടീച്ചർ ആയും സമരക്കാർക്ക് ആഹാരം ഉണ്ടാക്കുന്ന പാചകക്കാരി ആയും ബിന്ദു അമ്മിണി സമരക്കാർക്കൊപ്പം ഉണ്ടായെന്നും ആരാധകർ പറയുന്നു.















