കാഞ്ഞങ്ങാട്: കാസർകോട് നീലേശ്വരത്ത് ലോറിയിൽ കടത്തുകയായിരുന്ന 1,800 ലിറ്ററിലധികം സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റുചെയ്തു.രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവുമാണ് പിടികൂടിയത്. ഗോവയിൽ നിന്ന് തൃശ്ശൂരിലേക്ക് പെയിന്റുമായി വന്നതായിരുന്നു ലോറി. പെയിന്റ് പാത്രങ്ങൾക്കിടയിൽ സ്പിരിറ്റും മദ്യവും ഒളിപ്പിച്ചാണ് കടത്തിയത്. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതിൽ ഉള്ളതാണ് ലോറിയെന്നാണ് വിവരം.
സ്പിരിറ്റും മദ്യവും കടത്തുന്നതിന് ഗോവയിൽ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്‌സൈസിന്റെ തീരുമാനം.തൃശ്ശൂരിലെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കും. ഇതിന് മുമ്പും ഇത്തരത്തിൽ കടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
Comments