നോയിഡ: ഉത്തർപ്രദേശ് ഡൽഹി അതിർത്തിയിലെ വിമാനത്താവളം ചരക്കുനീക്കത്തിന്റെ ലോകോത്തര നിലവാരമുള്ള കവാടമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോയിഡ അന്താരാഷ്‌ട്ര വിമാനത്താവള നിർമ്മാണ തറക്കല്ലിടൽ നടത്തിയശേഷം സംസാരിക്കുക യായിരുന്നു പ്രധാനമന്ത്രി.
ഉത്തരേന്ത്യയിലെ ഏറ്റവും സൗകര്യമുള്ള വിമാനത്താവളങ്ങളിൽ ഒന്നാക്കി നോയിഡയെ മാറ്റും. ഇന്ത്യയിലെ എല്ലാ ചരക്കുനീക്കങ്ങളുടേയും കവാടമാക്കുക എന്നതാണ് ലക്ഷ്യം. ദേശീയ ഗതി-ശക്തി പദ്ധതിയുടെ അഭിമാനമായി നോയിഡ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോയിഡ വിമാനത്താവളം യാഥാർത്ഥ്യമാകുമ്പഴേയ്‌ക്കും രാജ്യത്തെ ബഹുമുഖങ്ങളായ വിവിധ ചരക്കു നീക്കങ്ങൾക്കുള്ള അത്യാധുനിക സംവിധാനമാണ് നോയിഡയിൽ ഒരുങ്ങുക. ഇതിനൊപ്പം ഡൽഹി- വടക്കുകിഴക്കൻ മേഖല- പശ്ചിമ ഉത്തർപ്രദേശ് എന്നിവടങ്ങളിലെ ജനങ്ങൾക്കും വ്യവസായികൾക്കും സംരംഭകർക്കും വലിയ സഹായമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങൾ ധനികർക്കും വൻ വ്യവസായികൾക്കുംമാത്രമായിട്ടുള്ളതാണെന്ന ധാരണ നോയിഡ മാറ്റിമറിക്കും. ഏത് ചെറുകിട കച്ചവടക്കാരനും കർഷകനും അവന്റെ ഉൽപ്പന്നങ്ങളുടെ ചരക്കുനീക്കത്തിനായി ചിലവ് കുറഞ്ഞ നിരവധി സംവിധാനങ്ങൾ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വിറ്റ്‌സർലൻിന്റെ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് നിർമ്മാണം. യുമനാ ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയുടെ നേതൃത്വത്തിൽ നോയിഡ വിമാനത്താവളം പൂർത്തിയാക്കുക.
വിമാനത്താവളം എന്നതിലുപരി ചരക്കുനീക്കത്തിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുന്ന കേന്ദ്രമായും വിഭാവനം ചെയ്തിരിക്കുന്നതാണ് നോയിഡയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ പറഞ്ഞു. 3500 ഏക്കർ ഭൂമിയാണ് നിലവിൽ എടുത്തി രിക്കുന്നത്. ആദ്യ ഘട്ടത്തിൽ 1327 ഏക്കറിലെ നിർമ്മാണങ്ങളാണ് പൂർത്തിയാവുക. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ നിന്ന് 72 കിലോമീറ്ററും നോയിഡ വ്യവസായ നഗര ത്തിൽ നിന്ന് 40 കിലോമീറ്ററും ഗുരുഗ്രാമിൽ നിന്ന് 65 കിലോമീറ്ററും ആഗ്രയിൽ നിന്ന് 130 കിലോ മീറ്ററും ദൂരെയാണ് വിമാനത്താവളം ഉയരുന്നത്.
Comments