വൈക്കം മഹാദേവ ക്ഷേത്രത്തിലെ തുറക്കാത്ത വാതിൽ: ഐതീഹ്യം ഇങ്ങനെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ തുറക്കാത്ത വാതിൽ: ഐതീഹ്യം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 07:06 am IST
FacebookTwitterWhatsAppTelegram

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അന്നദാന പ്രഭു എന്ന പേരിൽ ആരാധിക്കുന്ന വൈക്കത്തപ്പനെ അടുത്തറിഞ്ഞാൽ പലതും അത്ഭുതപ്പെടുത്തും. അതിനാൽ ക്ഷേത്രത്തോളം തന്നെ പ്രാധാന്യം ഇവിടുത്തെ ക്ഷേത്രകഥകൾക്കും ആളുകൾ നൽകുന്നുണ്ട്. അതിലൊന്നാണ് ഇവിടുത്തെ തുറക്കാത്ത വാതിലിന്റെ കഥ. അറിയാം ഇവിടുത്തെ തുറക്കാത്ത വാതിലിന്റെ ഐതീഹ്യം.

108 ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു പണ്ട് വൈക്കം മഹാദേവ ക്ഷേത്രം. വടക്കുംകൂർ രാജാക്കന്മാരും ക്ഷേത്രത്തിലെ ഊരാണ്മക്കാരും തമ്മിൽ ക്ഷേത്രത്തിന്റെ അധികാരത്തെ ചൊല്ലി ദീർഘകാലം തർക്കത്തിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടതാണ് നാലമ്പലത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ തുറക്കാത്ത വാതിലിന്റെ പിന്നിലുള്ള ചരിത്രം. രണ്ടു പക്ഷക്കാർ തമ്മിലുള്ള തർക്കവും വഴക്കും അനുദിനം വർദ്ധിച്ചു വന്നു. പക്ഷെ രാജാവ് ഇതിനൊന്നും പകരം ചോദിക്കാൻ നിൽക്കാതെ തന്റേതായ നിലപാടിൽ ഉറച്ചു നിന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ ന്യായത്തിൽ ഉറച്ച് നിന്നത് വലിയ പ്രശ്‌നങ്ങൾക്കും കാരണമായി.

അങ്ങനെ ഒരിക്കൽ വടക്കുംകൂർ രാജാവ് ഊരാണ്മക്കാരോട് ആലോചിക്കാതെ പെരുന്തമൃത് പൂജ എന്ന വഴിപാട് നടത്താൻ തീരുമാനിച്ചു. വളരെയധികം ചിലവ് വരുന്നതാണ് ഈ പൂജ. സാധാരണ നിവേദ്യങ്ങൾ കൂടാതെ ഖാദ്യം, ലേഹ്യം , ഭക്ഷ്യം, പേയം എന്നിവയിൽ ഉൾപ്പെടുന്ന സകല വിഭവങ്ങളും കൂട്ടിച്ചേർത്തുന്ന ഭോജനമാണ് ഇതിൽ വിളമ്പുന്നത്. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാവർക്കും അന്നദാനം നൽകുകയും വേണം.

പൂജ നടത്താൻ രാജാവ് തീരുമാനിക്കുകയും ഇതറിഞ്ഞ ഊരാണ്മക്കാർ ഇത് മുടക്കാൻ തീരുമാനിക്കുകയും ചെയ്തു. പൂജയുടെ ദിവസം രാജാവിന്റെ സംഘം എല്ലാ വിഭവങ്ങളും തയ്യാറാക്കി ക്ഷേത്രത്തിലെത്തിച്ചു. ഭക്തരും രാജാവിന്റെ കുടുംബവും എല്ലാവരും ക്ഷേത്രത്തിൽ എത്തിയെങ്കിലും സ്ഥിരം ക്ഷേത്രത്തിലുണ്ടാവുന്ന ഊരാണ്മക്കാർ ആരും അന്നവിടെ ഉണ്ടായില്ല. കുറച്ചു കഴിഞ്ഞ് ഊരാണ്മക്കാരിലൊരാളായ ഞള്ളൻ നമ്പൂതിരി പടിഞ്ഞാറേ നടയിലുടെ സോപാനപ്പടിയിൽ എത്തി. അവിടെയുണ്ടായിരുന്ന നിവേദ്യ പാത്രങ്ങളിൽ മുറുക്കിത്തുപ്പുകയും ചെയ്തു.

എല്ലാം അശുദ്ധമായതോടെ പൂജ മുടങ്ങി. ഇതു കഴിഞ്ഞ് പടിഞ്ഞാറേ ഗോപുരം വഴി മടങ്ങുവാൻ തുടങ്ങിയ ഞള്ളൻ നമ്പൂതിരിയെ അവിടെവെച്ച് സർപ്പം കൊത്തി. ഗോപുരത്തിന് പുറത്തു കടന്നപാടെ അദ്ദേഹം മരിക്കുകയും ചെയ്തു. ഇതേ സമയം തന്നെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ തനിയെ അടഞ്ഞു പോയി. ഈ സമയം തന്നെ ഇനി മേലിൽ വാതിൽ തുറക്കരുതെന്ന് ശ്രീകോവിലിനുള്ളിൽ നിന്ന് അശരീരി ഉണ്ടായെന്നുമാണ് ഐതിഹ്യം. അന്ന് അടഞ്ഞ ആ വാതിൽ ഇന്നും ഒരു സ്മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു.

Tags: VAIKOM MAHADEVA KSHETHRAM
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies